15/6/22
തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന. രഹസ്യ മൊഴിക്ക് മുൻപ് സ്വപ്ന കോടതിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
‘മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ഐ ടി കമ്പനി തുടങ്ങുന്നതിന് വേണ്ടി ഷാർജയിലെ ഐ ടി മന്ത്രിയുമായി ചർച്ച നടത്തി, ചർച്ചക്ക് നളിനി നെറ്റോയും, ശിവശങ്കരും പങ്കെടുത്തു. രാജകുടുംബാംഗത്തിന്റെ എതിർപ്പ് മൂലം ബിസിനസ് നടന്നില്ല. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിലാണ് ചർച്ച നടന്നത്. മുഖ്യമന്ത്രിയുടെ കുടുംബവും ചർച്ചയിൽ പങ്കെടുത്തു.
4പേർക്ക് ഉയർത്താവുന്ന ബിരിയാണി ചെമ്പിലാണ് സമ്മാനങ്ങൾ കൊടുത്തയച്ചത്, പാത്രം കൊണ്ട് പോയത് വലിയ കാറുകളിലാണ്. പാത്രങ്ങൾ സുരക്ഷിതമായി എത്തുന്നത് വരെ കോൺസൽ ജനറൽ അസ്വസ്ഥമായിരുന്നു. ഇതിന്റെ ചാറ്റ് തെളിവുകൾ തന്റെ പക്കലുണ്ടെന്നും പറയുന്നു.