ഓണം മലയാളികളുടെ ഉത്സവകാലം.. ലേഖനം.. കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ1 min read

29/8/23

എല്ലാ വായനക്കാർക്കും ജനചിന്തയുടെ ഓണാശംസകൾ “

ഓണം മലയാളികളുടെ ഉത്സവകാലം ” , മഹാബലി എന്ന അസുര ചക്രവർത്തി ഭരിച്ചിരുന്ന നല്ല നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ…..അതായതു ചക്രവർത്തിയോട് മൂന്നടി ചോദിച്ച വാമനൻ ആദ്യ രണ്ടടികൊണ്ട് ഭൂമിയും, ആകാശവും, സ്വർഗ്ഗവും എല്ലാം അളന്നുവെന്നാണ് വിശ്വാസം. തൃക്കാക്കര യിലാണ് കേരളത്തിലെ പ്രശസ്തമായ വാമന ക്ഷേത്രം.

ഇന്ന് ഓണവുമായി ബന്ധപ്പെട്ടു പല ആചാരങ്ങളും രീതികളും വെറും പ്രഹസനമായി മാറുന്നുണ്ടോ എന്ന് ചിന്തിക്കാൻ തുടങ്ങുന്നിടത്തു നമുക്ക് ഓണം ഒരുബാധ്യതയായി മാറുന്നു.. ഓണക്കോടി, ഓണപ്പുടവ, ആഡ്യത്വം വിളമ്പാൻ ബന്ധുക്കൾക്ക് അവസരം കുട്ടികളെപ്പോലെ മുതിർന്നവർക്കും ഓണം ഒരു ത്രില്ലാണ്. മാവേലിതമ്പുരാന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന പ്രജകൾ തിരുവോണംദിവസം ആയസകരമായ ജോലികളിൽ ഏർപ്പെടാറില്ല.കുട്ടികളെപ്പോലെ തുമ്പികൾക്ക് ഓണക്കാലവും പൂക്കളുമായി അഭേധ്യമായൊരു പങ്ങുണ്ട്.അതുകൊണ്ടാവും ഓണവുമായി ബന്ധപ്പെട്ടു തുമ്പിപ്പാട്ടുകളും തുമ്പിതുള്ളാലുമൊക്കെ ഉണ്ടായതു. നാട്ടിൻപുറത്തെ ഓണഘോഷങ്ങൾ

തുമ്പി തുള്ളൽ :- കന്യകയായൊരു പെൺകുട്ടിയെ തലയിലൂടെ തുണി പുതപ്പിച്ചിരുത്തി മറ്റുള്ളവർ ചുറ്റും വട്ടത്തിലിരുന്നു തുമ്പിപ്പാട്ട് പാടുകയാണ്.എന്താ തുമ്പി തുള്ളാതെ പൂവും തേനും പോരാഞ്ഞോ.പാട്ട് മൂർദ്ധ്യന്നതയിലെത്തുമ്പോൾ അവ്യക്തമായ ഒരുൾപ്രേരണയാൽ കന്യകയായ തുമ്പികളിബാധിച്ചു ആരോഹണത്തിൽ നിന്നും അവരോഹനത്തിലേക്കു കടന്നുവരുംതോറും തുമ്പിപെണ്ണിന് വിറയൽ മാറുന്നു.മുതിർന്നവരുടെ ഇടപെടലിൽ തുമ്പികൾ പറന്നുപോകുകയായി.

അത്തപൂക്കളം :– പൂക്കളിൽ പ്രഥമ ഗണനീയനാണ് തുമ്പ. തെച്ചി, മുല്ല, ചെമ്പകം, മുകൂറ്റി, ജമന്തി, മന്ദരം, നന്ത്യർവട്ടം, കോളാമ്പി, പിച്ചകം, തൊട്ടാവാടി തുടങ്ങിയ നാടൻ പൂക്കളും വൈവിധ്യമർന്ന നിറങ്ങളുള്ള ഇലകളും പൂക്കുറ്റിയുടേതുപോലുള്ള പൂക്കളും മറ്റുമൊക്കെ പള്ളിക്കൂടം വിട്ടു വന്നാൽ കുട്ടികൾ പൂവിറുക്കൻ പുറപ്പെടുകയായി. “പൂവിറുക്കാൻ പോരണോ…., പോരണം ഇമ്മിണി രാവിലെ “എന്നുപാടി സംഘങ്ങളായി നീങ്ങുന്ന കുട്ടികൾ……

കൈകൊട്ടിക്കളി :- കൈകൊട്ടിക്കളിയുടെ കേളിയുണരുന്നത് പ്രധാനമായും കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്.എഴുതിച്ചേർത്ത വരികളോ പാക്കമേളങ്ങളോ ഇല്ലാതെ തലമുറകളിൽനിന്നും വയ്പ്പാട്ടിന്റെ ഈണത്തിലൂടെ തലമുറകൾ ഹൃദിസ്തമാക്കിയ ശീലുകൾ കൈകോർത്താൽ ഒട്ടനവധി തന്തുക്കൾ കണ്ടെത്താനാകും. വിനോദസഞ്ചാര സാധ്യത :-– ഭൂമിശാസ്ത്രപരമായ അനുഗ്രഹങ്ങളും വിനോദസഞ്ചരത്തിന്റെ വിപുലമായ സാധ്യതകളും കൂടി ചേർന്നപ്പോൾ കേരളത്തിൽ ഓണം ജലോത്സവങ്ങളായി.അവ ദേശീയാന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടുകയും ചെയ്തു.

പുലിക്കളി :– മധ്യകേരളത്തിൽ തൃശ്ശൂരിൽ പുലികളിയാണ് അരങ്ങേരുന്നത്.തെക്കൻ കേരളത്തിൽ കടുവകളിയാണ് പ്രധാന വിനോദങ്ങളിൽ ഒന്ന്.പുലികളിക്ക് — മഞ്ഞയും കറുപ്പും ചായത്തിൽ പുലിവേഷം കെട്ടിയ ചെറുപ്പക്കാർ നാലോണത്തിന് നഗരത്തിലിറങ്ങും.നഗരം പിന്നെ ഉത്സവ തിമിർപ്പിലാകും.

കടുവകളി :– കടുവ വേഷംകെട്ടിയ നാലഞ്ചു ചെറുപ്പക്കാർവീടുവീടാന്ദരൻ കയറിയിറങ്ങി ഒപ്പം ചെണ്ടമേളവുമുണ്ടാകും.കടുവകൾക്കൊപ്പം തോക്കുദരിയായ ഒരു വേട്ടക്കാരനുമുണ്ടാകും.കടുവകളിക്കൊടുവിൽ വേട്ടക്കാരൻ ഓരോകടുവായെ വീതം വെടി വെച്ചിടുന്നത്തോടെ കടുവകളി അവസാനിക്കും. “മാവേലി നാട് വാണീടും കാലം, മനുഷ്യരെല്ലാരുമൊന്നുപോലെ, കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല — പൊളിവചനം….” തിരുവോണം അടുക്കുംതോറും ചന്ദ്രന് ഒരു പ്രത്യേക കാന്തിയാണ്. അന്തരീക്ഷത്തിന് സുഖകരമായ കുളിരും കലമാൻ പോലെ വേണമേഖങ്ങൾ ഊളിയിട്ടുപോകുന്ന നിലവിൽ തെളിഞ്ഞ ആകാശം മനോഹരം. നോക്കിനിന്നാൽ മതിവരില്ല. അത്തം കറുത്തൽ ഓണം വെളുക്കും അത്തം വെളുത്താൽ ഓണം കറുക്കും എന്നതാണ് ചൊല്ല് അതായതു അത്തതിന്റെ ദിവസം കാര്മേഘങ്ങളാൽ ആകാശം മുടപെടുകയും മഴ പെയ്യുകയും ചെയ്താൽ തിരുവോണ നാളിൽ തെളിഞ്ഞ ആകാശമായിരിക്കും. മലയാളിക്ക് അഭിമാനപൂർവം പറയാം.

സുഭിക്ഷമായ ഓണം — പോന്നോണം :– മനുഷ്യരെല്ലാരും പൊന്നുപോലെ ജീവിക്കുക എന്നുള്ളത് ഒരു സ്വപ്നമാണ്. അത് എല്ലാസമൂഹത്തിന്റെയും ഒരുസ്വപ്നമാണ്. അങ്ങനെവരുന്ന ഒരുഭാവിയെ പിടിച്ചു ഭൂതമാക്കി –വർത്തമാന കാലത്തിൽ അതിനു സാധ്യതയില്ലാത്തതുകൊണ്ടാണ്, ഭൂതകാലമാക്കിയത്. അതാണ് ശരിക്കുംപാറഞ്ഞാൽ ഓണം. മാവേലി എന്ന അസുരചക്രവർത്തി ജീവിച്ചിരുന്നെന്നും മറ്റുമുള്ള ഐത്തീഹ്യങ്ങൾ ഉണ്ടാകുന്നതു, അതിനു പുറത്താണ്. മലയാളിയുടെ ഒരുവയ്ഭവമാണ്. എത്ര ഉദാത്തമായ സങ്കല്പത്തിന്റെ ഓർമകളാണ് ഓരോ ഓണക്കാലത്തും മലയാളി നെഞ്ചേറ്റിയി ആഘോഷിക്കുന്നത്. ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്. അസമത്വത്തിന്റെ യുഗത്തിൽ സമത്വത്തെക്കുറിച്ചുള്ള മോഹവും അസത്യങ്ങളുടെ കാലത്തു സത്യത്തിനുവേണ്ടിയുള്ള കൊതിയുമായിരുന്നതാണ്നമുക്കോണം. സമാധാനത്തിന്റെയും, ഒരുമയുടെയും, മതസൗഹർഥത്തിന്റെയും പുനർസ്ഥാപനദിനമായ ഓണം.

മഹാബലി :–അസുര ചക്രവർത്തിയായിരുന്നു ദേവഗണങ്ങൾക്ക് നേർവിപരീതം എന്നപോലെയുള്ളവരാണ് അസുരന്മാരെന്നാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത്. പക്ഷെ ദേവഗണങ്ങളെ വെല്ലുന്ന വൈശിഷ്ട്യങ്ങളുടെ ഉടമയായിരുന്നു മഹാബലി. എല്ലാം പ്രജകൾക്കുവേണ്ടി സമർപ്പിച്ച ഭരണാധികാരി. വ്യക്തിശുദ്ധിയുടെനിറകുടം ഭരണ നൈപ്പുണ്യം കൊണ്ടും സ്വഭാവമഹിമകൊണ്ടും കീർത്തികെട്ട മഹാബലിതമ്പുരാൻ. ദേവാദിഹസനത്തിന് പോലും ഭീഷണി യായപ്പോഴാണ് ദേവസ്തുതി കേട്ടു പ്രസാദിച്ച മഹാവിഷ്ണു വാമനനായി അവതരിച്ചു മഹാബലിയെ പാതാളവാസത്തിനു പറഞ്ഞു അയച്ചെന്നാണ് ഐതീ ഹ്യം. സത്യവും, സ്നേഹവും, സമത്വവും, നൈതികതയും കൈകോർത്തു നിന്നിരുന്ന സമാധാനപ്പൂർണ്ണവും സുഭിക്ഷവുമായ ഒരുസമ്പൂർണ കാലഘട്ടത്തിന്റെ സ്മരണകൾ അയവിറക്കികൊണ്ട് ഓണം നമ്മളിൽ എത്തുന്നു. സൃഷ്ടിയും, സ്ഥിതിയും ദൈവീകമായ ഈശ്വരനിൽ നിക്ഷിപ്തമായിരിക്കുന്നു. എന്നാഭൂമിയിൽ പരോക്ഷമായി മനുഷ്യൻ അത് നിർവഹിക്കപ്പെടുന്നു. സൃഷ്ടി സ്വർഗത്തിൽനിന്ന് വരുന്നു. സ്ഥിതിയെ മനുഷ്യനോടും അവന്റെ കർമ്മങ്ങളോടും ഉപമിക്കാം. സൂര്യൻ ലോകത്തിനു മുഴുവൻ പ്രകാശം തരുന്നു. ഇരുട്ടിനെ അകറ്റുന്നു. നദികൾ ജലം നൽകികൊണ്ട് ഒഴുകുന്നു.
മണ്ണ് അന്നനൽകുന്നു. അഗ്നി തേജസ്സാണ്. മതേതരത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം. മാനവികതയുടെ ഏകത്വം നാമിവിടെ കാണുന്നു. പിന്നെ ആയത്തീഹ്യവുമായി ബന്ധപ്പെട്ടു മാവേലിതമ്പുരാൻ നാടിന്റെ സമൃധിക്കു പ്രജകളുടെ സന്തോഷവും കണ്ടു കൺകുളിർത്തു മടങ്ങുമ്പോൾ കള്ളവും കപടവുമില്ലാതെ പോയകാലത്തിന്റെ സ്‌മൃതികളുമായി ഇനിയുള്ള വർഷങ്ങളിലും ചിങ്ങ മാസത്തിലെ തിരുവോണ നാളിൽ കേരളം കാത്തു നിൽക്കും — മാവേലിതമ്പുരാന്റെ അനിതര സാന്നിധ്യം…..!ചിങ്ങമാസത്തിലെ പോന്നോണം…….

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ. (കണ്ണമ്മൂല ) മൊബൈൽ : 9846748613. 

Leave a Reply

Your email address will not be published. Required fields are marked *