കഴക്കൂട്ടം ക്രിക്കറ്റ് വിവാദം : കാലിയായ ഗ്യാലറി മന്ത്രിയുടെ പരാമർശം മൂലം , നഷ്ടം സർക്കാരിനും കൂടിയാണെന്ന് ഓർക്കണം :പന്ന്യൻ രവീന്ദ്രൻ1 min read

16/1/23

തിരുവനന്തപുരം :കഴക്കൂട്ടം ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞത് മന്ത്രിയുടെ പരാമർശം മൂലമെന്ന് പന്ന്യൻ രവീന്ദ്രൻ. വിവാദത്തിൽ ഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കേ സ്പോർട്സ് പ്രേമിയായ പന്ന്യൻ പ്രതികരിക്കുന്നത് ആദ്യമായാണ്. തന്റെ fb പോസ്റ്റിലാണ് അദ്ദേഹം പരാമർശം നടത്തിയത്.

 

പന്ന്യൻ രവീന്ദ്രന്റെ FB പോസ്റ്റ്‌ 

‘കാര്യവട്ടം സ്റ്റേഡിയത്തിൽ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം
കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം
വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും
എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി.
കളിയിലെ
ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.
ഇത് പരിതാപകരമാണ്.
പ്രധാനപ്പെട്ട മൽസരങൾ
നേരിൽകാണാൻ
ആഗ്രഹിക്കുന്നവർക്ക്
ഇത് തിരിച്ചടിയാകും.
കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.
കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ
കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്.
വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
“പട്ടിണി കിടക്കുന്നവർ കളികാണേണ്ട”” “എന്ന പരാമർശം . വരുത്തിവെച്ച വിന ഇ
ന്നലെ നേരിൽകണ്ടു.
നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത്
ആറായിരമായി ചുരുങിയതിൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല
സർക്കാറിന് കൂടിയാണെന്ന്
പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം.
ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ
നഷ്ടം
ക്രിക്കറ്റ് ആരാധകർക്കും
സംസ്ഥാന സർക്കാരിനുമാണ്.’

വിവാദം അവസാനിപ്പിക്കാൻ കെ സി എ ശ്രമിക്കുന്നതിനിടെയാണ് പന്ന്യന്റെ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *