ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുന: പരിശോധിക്കണം, ഡോ: പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഗവർണർക്കും വിസി ക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

30/1/23

തിരുവനന്തപുരം :മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം  വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃ പരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പിവിസി, പി. പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും, അദ്ദേഹത്തെ നിലവിലെ എച്ച്ആർഡിസി ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും കേരള വിസി ക്കും നിവേദനം നൽകി. കോളേജ് അധ്യാപകർക്ക് ഹൃസ്വകാല പരിശീലനം നൽകാനുള്ള യൂജിസി യുടെ നിർദ്ദേശാ നുസരണം ആരംഭിച്ചിട്ടുള്ളതാണ് ഈ സെന്റർ.

ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്നും പകർത്തിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ  ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്.
അക്കാദമിക് പ്രോഗ്രാമുകളുടെ സർഗസ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടു കളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത്. സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിൻറെ ഗുണനിലവാരം കാത്തുസൂക്ഷിക്കുവാൻ ബാധ്യസ്ഥനാണ്. അതിനാൽ ക്രമക്കേടുകൾക്ക് വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതുകൊണ്ട് ചാൻസലർ എന്ന നിലയിൽ ബഹുമാനപ്പെട്ട ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *