കണ്ണൂർ സർവകലാശാല ;മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K.K.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം. ചട്ട വിരുദ്ധ നിയമനം റദ്ദാക്കണമെന്ന പരാതിയിൽ കണ്ണൂർ വിസി യോട് ഗവർണർ അടിയന്തര വിശദീകരണം തേടി1 min read

6/8/22

തിരുവനന്തപുരം :യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി K. K. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയതായ പരാതിയിൽ കണ്ണൂർ വിസി ഡോ:ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടു.

തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായ
പ്രിയവർഗീസിന്
കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി നീട്ടുന്നതിനുതൊട്ടു മുൻപ് ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം കൂടിയ സിൻഡിക്കറ്റ് യോഗം അംഗീകരിക്കുകയാ യിരുന്നു.

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിന് പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വിസി യായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപ മുണ്ടായിരുന്നു.

യൂ ജി സി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

ഗവേഷണ പഠനത്തിന് ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്.

25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ പ്രവർത്തകനായ ചങ്ങനാശ്ശേരി SB കോളേജിലെ ഒരു അധ്യാപകനെയും മലയാളംസർവ്വകലാ ശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് ആകെ മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസ്സറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയത്.

ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ്
പ്രൊഫസ്സരുടെ ശമ്പളം. നേരത്തെ കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രായ കൂടുതൽ കാരണം ഫലവത്തായിരുന്നില്ല. തുടർന്നാണ് തിരക്കിട്ട് അസോസിയേറ്റ് പ്രൊഫസ്സർ നിയമനം വിജ്ഞാപനം ചെയ്തതും ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയതും.

കേരള വർമ്മ കോളേജിൽ 3 വർഷത്തെ മാത്രം സേവനമുള്ള പ്രിയവർ ഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റസ് സർവ്‌സ് ഡയറക്ടറായി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി ജോലി ചെയ്ത മൂന്ന് വർഷവും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമ വിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ
നിവേദനത്തിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *