കേരള വിസി നിയമനം;സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ വിസി ക്ക് ഗവർണറുടെ ഉത്തരവ്1 min read

20/9/22

തിരുവനന്തപുരം :ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന കേരള വിസി ക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച്ച്‌ കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് അടിയന്തിരമായി ഗവർണറുടെ ഓഫീസിൽ അറിയിക്കാൻ ഗവർണർ കേരള വിസി യ്ക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ ജൂലൈ 15 ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെ നറ്റ് പ്രതിനിധിയായി നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ട് മൂ
ന്നംഗ സേർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്.കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടുവാൻ ഗവർണർക്ക് അധികാരമുണ്ട്.

എന്നാൽ ഇതേവരെ സെ നറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വിസി നടപടി കൈകൊണ്ടിട്ടില്ല. പുതിയ നിയമഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തത് കൊണ്ട് നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെ യാണ്  സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്.

കോഴിക്കോട് ഐ. ഐ. എം. ഡയറക്ടർ ഡോ:ദേ ബാഷിഷ് ചാറ്റർജി , കർണാടക കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ:ബട്ടു സത്യനാരായണ
എന്നിവരാണ് സേർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ. സെനറ്റ്പ്രതിനിധിയെ നിശ്ചയിക്കാൻ സർവ്വകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ കമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപനനടപടികളുമായി മുന്നോട്ടുപോകുമെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *