പഠന ബോർഡ് ; കണ്ണൂർ സർവകലാശാലയ്ക്ക് വീണ്ടും തിരിച്ചടി-, പട്ടികയിൽ ഭേദഗതി നിർദ്ദേശിച്ച് ഗവർണർ1 min read

7/10/22

തിരുവനന്തപുരം :കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദ്ദേശിക്കപ്പെട്ടവരിൽ അംഗീകാരമില്ലാത്തവരും, യോഗ്യതയില്ലാത്തവരുമാ യ അധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കുവാൻ ഗവർണർ വിസി യോട് ആവശ്യപ്പെട്ടു.

തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. പഠന ബോർഡ് സ്വയം പുനഃസംഘടിപ്പിച്ച വിസി ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും കിട്ടിയ തിരിച്ചടിക്ക് ശേഷം ഗവർണറുടെ നിലപാട് കനത്ത പ്രഹരമായി എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിച്ചു. വ്യാപകമായ ക്രമക്കേടുകൾ പ്രസ്തുത പഠന ബോർഡുകളിൽ ഉണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയായിരുന്നു

ഒരു മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവും,ദേശാഭിമാനി ഉദ്യോഗസ്ഥരും ചില പഠന ബോർഡുകളിൽ നിയമിച്ചവരിൽപെടുന്നു.

.യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അധ്യാപകരെ ഒഴിവാക്കിയാണ്‌ യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചത്.

ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു..

തുടർന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തിക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചു .

പഠന
ബോർഡുകളിൽ ഉൾപ്പെട്ടവരുടെ പട്ടികയിൽ അംഗീകാരമില്ലാത്ത അധ്യാപകരും , തനത് വിഷയങ്ങളിൽ വിദഗ്ധരായവർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്നുള്ള വരെ ബോർഡുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ലിസ്റ്റ് ഗവർണർ തിരിച്ചയച്ചത്.

കഴിഞ്ഞ ഒരു വർഷമായി പഠനബോർഡ്കൾ കൂടാതെയാണ് സർവ്വകലാ ശാലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *