കെ ടി യു സിൻഡിക്കേറ്റ് യാത്രപ്പടി വിവാദം;കൂടുതൽ ആരോപണങ്ങളുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ; അംഗങ്ങൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തതിനും യാത്രപ്പടി,അംഗങ്ങൾക്ക് മറ്റ് യൂണിവേഴ്സിറ്റികളിലില്ലാത്ത 5000 രൂപ ഓണറേറിയം,യാത്രപ്പടിക്കും ഓണറേറിയത്തിനും പുറമെ മുന്തിയ ഹോട്ടലിൽ താമസ സൗകര്യവുമെന്നും ആക്ഷേപം1 min read

പ്രധാന ആരോപണങ്ങൾ 

 

*ഓൺലൈൻ യോഗത്തിൽ പങ്കെടുത്തതിനും യാത്രപ്പടി*

*അംഗങ്ങൾക്ക് മറ്റ് യൂണിവേഴ്സിറ്റികളിലില്ലാത്ത 5000 രൂപ ഓണറേറിയം*

*യാത്രപ്പടിക്കും ഓണറേറിയത്തിനും പുറമെ മുന്തിയ ഹോട്ടലിൽ താമസ സൗകര്യവും

*എ കെ ജി സെന്ററിലേ യ്ക്കുൾപ്പടെ സ്വകാ ര്യ ആവശ്യത്തിന് യാത്രയ്ക്കായി യൂണിവേഴ്സിറ്റി വാഹനങ്ങൾ

*സ്ഥിരം ജീവനക്കാരുടെ ഇരട്ടിയിലധികം പിൻവാതിലിലൂടെ താൽക്കാലികക്കാർ*
*താൽക്കാലിക ജീവനക്കാർക്കായി കാട്ടാക്കട നിന്നും യൂണിവേഴ്സിറ്റി വക രണ്ട് എസി ബസുകൾ

*താൽക്കാലിക നിയമനങ്ങൾ നടത്തിയത് കാട്ടാക്കട സ്വദേശികളായ MLA ഉൾപ്പടെ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെന്ന് ആരോപണം

തിരുവനന്തപുരം :കഴിഞ്ഞ രണ്ടു വർഷത്തിനിടെ യാത്രപ്പടി, സിറ്റിംഗ് ഫീസ്, ഓണറേറിയം ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയ കെ ടി യു സിൻഡിക്കേറ്റ് അംഗങ്ങൾ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുത്തതിനും യാത്രപ്പടിയും ഓണറേറിയവും വാങ്ങിയതായി രേഖകൾ. മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായി, സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രപ്പടിക്ക് പുറമെ 5000 രൂപ വീതം ഓണറേറിയം കൈപ്പറ്റുന്നത്
കെടിയുവിൽ മാത്രമാണ്. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വാഹനങ്ങൾ, അംഗങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായുള്ള ലോഗ് ബുക്ക്‌ രേഖകളും പുറത്തായി.

കോളേജുകളിൽ പരിശോധനയ്ക്ക് രണ്ട് സിൻഡിക്കേറ്റ് മെമ്പർമാരെയാണ്‌ ചുമതല പെടുത്തുന്നത്. ഒരു ദിവസം മൂന്ന് കോളേജുകളിൽ വരെ പരിശോധനനടത്തി 15000 രൂപവരെ ചിലർ ഓണറേറിയമായി കൈപ്പറ്റിയിട്ടുണ്ട്. ഇതിന്പുറമെ
അംഗങ്ങൾക്ക് മുന്തിയ ഹോട്ടലുകളുകളിൽ താമസിക്കുന്നതുനുള്ള ചെലവ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്.ഇതൊന്നും സംസ്ഥാനത്തെ മറ്റ് ഒരു സർവ്വകലാശാലകളും അനുവദിച്ചിട്ടില്ല.

സിൻഡിക്കേറ്റ് അംഗങ്ങൾ ബ്രാക്കറ്റി ൽ കൊടുത്തിട്ടുള്ള എണ്ണം കോളേജുകളിൽ പരിശോധന നടത്തി ഓണറേറിയം കൈപ്പറ്റിയതായാണ് നിയമസഭയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞിട്ടുള്ളത്.

അഡ്വ:ഐ.സാജു (92 കോളേജുകൾ ),
P.O.J.ലെബ്ബ (68)
വിനോദ്കുമാർ (44)
ഡോ:സഞ്ജീവ് (38), വേണുഗോപാൽ(35) P.K.ബിജു(30) എന്നിവർ വിവിധ കോളേജുകളിൽ പരിശോധന നടത്തിയതായും ഒരു കോളേജിൽ പരിശോധനയ്ക്ക് 5000 രൂപ വീതം കൈപ്പറ്റിയതായുമാണ് രേഖകൾ.
ടിഎ യ്ക്ക് അർഹത കുറവായവർക്ക്‌ കൂടുതൽ കോളേജുകളിൽ പരിശോധന നടത്താൻ അവസരം നൽകു കയായിരുന്നു.എന്നാൽ ചില അംഗങ്ങൾ 10 ന് താഴെ കോളേജുകളിൽ മാത്രമാണ് പരിശോധന നടത്തിയത് .

പരീക്ഷാ ഫീ, റീവാലുവേഷൻഫീ,  കോളേജ് അഡ്മിനിസ്ട്രേഷൻ ഫീ, അഫിലിയേഷൻ ഫീ എന്നിവയിൽ നിന്നുള്ള തനത് ആഭ്യന്തര വരുമാനത്തിൽ നിന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ടിഎ, സിറ്റിംഗ് ഫീ, ഓണറേറിയം, എന്നിവയ്ക്ക് പണം കണ്ടെത്തുന്നത്.

*ഓൺലൈൻ മീറ്റിങ്ങുകൾക്കും ടിഎ യും ഓണറേറിയവും*

ഓൺലൈൻ ആയി ചേരുന്ന മീറ്റിങ്ങുകൾക്കും സിൻ ഡിക്കേറ്റ് അംഗങ്ങൾ
ടിഎ, ഓണറേറിയം എന്നിവ കൈപ്പറ്റിയതിന്റെ രേഖകളും പുറത്തായി. കോവിഡ് കാലത്താണ് ഓൺലൈൻ മീറ്റിംഗുകൾ കൂടുതലായി നടത്തിയത്. സ്വന്തം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഓൺലൈൻ മീറ്റിങ്ങുകൾ നടക്കു ന്നത്.

*CITU ഓഫീസിലും, AKG സെന്ററിലും യാത്ര ഔദ്യോഗിക വാഹനത്തിൽ*

യാത്രപടിക്കു പുറമെ
സർവ്വകലാശാലയുടെ വാഹനങ്ങൾ സിൻഡിക്കേറ്റങ്ങൾ യഥേഷ്ടം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്.
പി.കെ. ബിജു യൂണിവേഴ്സിറ്റിയുടെ വാഹനം CITU ഓഫീസ്, AKG സെന്റർ എന്നിവിടങ്ങളിൽ പോകാനും മറ്റ് അനൗദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായുമുള്ള വിവരാവകാശ രേഖകൾ പുറത്തായി.യൂണിവേഴ്സിറ്റിയുടെ ലോഗ് ബുക്കിൽ, യാത്ര ചെയ്തതായി P. K. രേഖപെടുത്തി ഒപ്പ് വച്ചിട്ടുണ്ട്.

*കാട്ടാക്കട നിന്നും പ്രത്യേക യൂണിവേഴ്സിറ്റി വക എസി ബസുകൾ*

സ്ഥിരം ജീവനക്കാരുടെ ഇരട്ടിയിലധികം താൽക്കാലിക ജീവനക്കാരെയാണ് പരീക്ഷവിഭാഗം ഉൾപ്പടെയുള്ള സെക്ഷനുകളിൽ സിൻ ഡിക്കേറ്റ് നേരിട്ട് നിയമിച്ചിരിക്കുന്നത്. ഇരുപതിനായിരം മുതൽ മുപ്പതി നായിരം വരെ പ്രതിമാസ ശമ്പളത്തിൽ ക്ലർക്കുമാർ, ഡ്രൈവർമാർ, ക്ലാസ് 4 ജീവനക്കാർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിൽ കഴിഞ്ഞ രണ്ട് വർഷമായി നിയമിച്ചിട്ടുള്ള നൂറോളം താൽക്കാലിക ജീവനക്കാരിൽ ഭൂരിഭാഗവും കാട്ടാക്കട, നെയ്യാറ്റിൻകര പ്രദേശത്തു നിന്നുള്ളവരാണ്. കാട്ടാക്കട നിന്നുള്ള ഒരൂ MLA ഉൾപ്പടെ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളുടെ(ഐ. ബി. സതീഷ് MLA, അഡ്വ:ഐ. സാജു) സ്വാധീനത്തിൽ നിയമിക്കപെട്ടവരാണ് ഇവരെന്ന് ആരോപണമുണ്ട്. ഇവർക്കായി യൂണിവേഴ്സിറ്റിവക രണ്ട് എസി ബസുകൾ കാട്ടാക്കട, നെയ്യാറ്റിൻകരഭാഗത്ത്‌ നിന്നും ഏർപ്പെടുത്തിയിട്ടുണ്ട്.

സർവ്വകലാശാല ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിട്ടിട്ടും ഒരു അധ്യാപന വകുപ്പ് പോലും ആരംഭിക്കാനോ UGC യുടെ ഫണ്ടിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.ഒരു വർഷത്തിലേറെയായി സ്ഥിരം വിസി യില്ലാത്തതുകൊണ്ട് സിൻഡിക്കേറ്റ് അംഗങ്ങളുടെ പൂർണ നിയന്ത്രണത്തിലാണ് സർവ്വകലാശാല ഭരണം.

Leave a Reply

Your email address will not be published. Required fields are marked *