10/11/22
തിരുവനന്തപുരം :കത്ത് വിവാദത്തിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ ഉഗ്ര കണ്ണീർ വാതക പ്രയോഗം പോലീസ് നടത്തി. ചരിത്രത്തിൽ ഒരിക്കൽ പോലും ഇത്രയും കണ്ണീർ വാതകം പ്രയോഗിച്ചിട്ടില്ല. കണ്ണീർ വാതക പ്രയോഗത്തിൽ പോലീസിന് പോലും ബുദ്ധിമുട്ട് ഉണ്ടായി. സമരക്കാരിൽ പലരും കുഴഞ്ഞുവീണു.
രണ്ട് ദിവസമായി സമരം നടക്കുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്ത രീതിയിലാണ് പോലീസിന്റെ ഇന്നത്തെ സമീപനം. വൻ സന്നാഹവുമയാണ് പോലീസ് ഇന്ന് എത്തിയത്. സമരം ശക്തമായപ്പോൾ തന്നെ പോലീസ് ജലപീരങ്കിയും, തുടർന്ന് കണ്ണീർ വാതകവും പോലീസ് പ്രയോഗിച്ചു.
രൂക്ഷമായരാസവസ്തുക്കളാണ് കണ്ണീർ വാതകത്തിൽ ഉൾപെടുത്തിയതെന്നും, നിരവധി പ്രവർത്തകർക്ക് പരിക്കുണ്ടെണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
മഹിളാ കോൺഗ്രസിന്റെ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. ഗേറ്റ് തള്ളികയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീർ വാതക പ്രയോഗത്തിന്റെ അസ്വസ്ഥതയിൽ നിന്നും രക്ഷപെടാൻ ഗെറ്റ് തുറക്കാൻ ആവശ്യപ്പെട്ട മഹിളാ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചുവെന്നും,ജെബി മേത്തർ എം പി യെ പോലീസ് മർദിച്ചെന്നും മഹിളാ കോൺഗ്രസ് ആരോപിച്ചു.