“2026ലും എൽ ഡി എഫ് കേരളം ഭരിക്കും ;ലവ് ജിഹാദ് യാഥാർഥ്യം, കോൺഗ്രസ്‌ തകർന്നടിയുന്നു, ബിജെപി കേരളത്തിൽ ‘ക്ലച്ച്’പിടിക്കില്ല, ബി ഡി ജെ എസ് എന്താകുമെന്നും അറിയില്ല”ഹിന്ദു ഐക്യം അപ്രസക്തം :വെള്ളാപ്പള്ളി നടേശൻ1 min read

18/9/22

ആലപ്പുഴ :2026ലും എൽ ഡി എഫ് തന്നെ കേരളത്തിൽ അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇന്ത്യൻ എക്സ്പ്രസ്സ്‌ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

“ലവ് ജിഹാദ് യഥാർത്ഥമാണെന്ന്  ഒറ്റപ്പെട്ടെങ്കിലും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ഇസ്‌ലാം മതത്തിലെ പയ്യൻമാർ ശ്രമിക്കുന്നു. ഇതിനകട്ടെ സഹപാഠി കളായ മുസ്ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുന്നു.

മലബാറിലെ തീയ്യ സമുദായം ഈഴവ സമുദായത്തിന്റെ ഭാഗമാണ്. പക്ഷെ ചില നിഷിപ്ത താല്പര്യമുള്ളവർ ഇവരെ പ്രത്യേക വിഭാഗമാക്കി നിർത്തി ഞങ്ങൾക്കിടയിൽ വിള്ളൽ തീർക്കുന്നു.

2026ലും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും. കോൺഗ്രസിന്റെ പ്രസക്തി അനുദിനം കുറഞ്ഞുവരികയാണ്. വിഭാഗീയത കോൺഗ്രസിന്റെ വോട്ട് അടിത്തറ തകർത്തു. ക്രിസ്ത്യൻ, മുസ്ലീം വോട്ടർമാർ സിപിഎമ്മിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു. ഈഴവ സമുദായത്തിന്സി സിപിഎമ്മിന്വോട്ട് ചെയ്യാനാണ് താല്പര്യം. കോൺഗ്രസ് പൂർണമായും മുസ്ലീം ലീഗിനെയാണ് ആശ്രയിക്കുന്നത്, എന്നാൽ ഐയുഎംഎൽ പോലും ശിഥിലമാകുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്ക്   ലീഗിൽ നല്ല സ്വാധീനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ  പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം ദുർബലമാണ്.കെ സി വേണുഗോപാൽ ശക്തനാണെന്നാണ് ധാരണ. പക്ഷെ എനിക്ക് ആ അഭിപ്രായമില്ല. ഇദ്ദേഹം കാരണമാണ്  എല്ലാവരും ആ പാർട്ടി വിടുകയാണ്. കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി കെ സി വേണുഗോപാൽ ആണ്.

 

രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ
യാത്രയ്ക്ക് നല്ല തിരക്കാണ് ലഭിക്കുന്നത്. എന്നാൽ വഴിയോരത്തെ ചായക്കടകൾ സന്ദർശിക്കുന്നത് പോലെയുള്ള അദ്ദേഹത്തിന്റെ ഗിമ്മിക്കുകൾ ആളുകൾ മനസ്സിലാക്കുന്നു.

നരേന്ദ്ര മോദി കടുത്ത ഭക്തനാണ് എന്നാൽ പിണറായി നിരീശ്വരവാദിയാണ്. എന്നാൽ ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും അവ സമാനമാണ്. രണ്ടുപേരും ത്യാഗങ്ങൾ സഹിച്ച് ഈ നിലയിൽ എത്തിയവരാണ്.

വിഴിഞ്ഞം കേസിൽ ഇടതു സർക്കാർ ലത്തീൻ സമുദായങ്ങൾക്ക്മുന്നിൽ തലകുനിക്കുകയാണ്.അതുപോലെ മുന്നൊക്ക സമുദായങ്ങളെയും പ്രീണിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്  തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 96 ശതമാനം ജീവനക്കാരും മുന്നാക്ക സമുദായത്തിൽ നിന്നുള്ളവരാണ്. കൂടാതെ,  റിക്രൂട്ട്‌മെന്റിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ മുന്നാക്ക സമുദായത്തിന് അനുകൂലമാണ്.

മുന്നാക്ക സമുദായങ്ങൾ മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രമാണെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10 ശതമാനം സീറ്റുകൾ ആ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. പാർട്ടിയിൽ ചേരാൻ സഭയെ തള്ളിപ്പറയേണ്ടിവരുമെന്ന് ക്രിസ്ത്യൻ സമുദായ നേതാക്കളോട് സിപിഎം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ, അതേ പാർട്ടിയുടെ നേതാക്കൾ ബിഷപ്പുമാരെയും വൈദികരെയും സെക്സ്റ്റൺമാരെയും കാണാൻ കാത്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ പാർട്ടികൾ ഈഴവ യുവാക്കളെ  രക്തസാക്ഷികളാകാൻ ആഗ്രഹിക്കുന്നു. പിണറായി വിജയൻ ഈഴവനാണ്. എന്നാൽ അദ്ദേഹത്തിന് ശേഷം സിപിഎമ്മിൽ ആരാണ് എന്നത് ചോദ്യമായി അവശേഷിക്കുന്നു.

കോൺഗ്രസിലെ ഏക ഈഴവ നേതാവായ കെ സുധാകരന്റെ പാർട്ടിയിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ മോശമാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നായരോ ക്രിസ്ത്യാനിയോ മുഖ്യമന്ത്രിയാകും.

ബിജെപി ഈഴവ സമുദായത്തിന് മികച്ച പ്രാതിനിധ്യം നൽകുന്നില്ല.
അങ്ങനെ ബിജെപി ശ്രമിച്ചാൽ നായർ സമുദായം അവർക്ക് വോട്ട് ചെയ്യില്ല എന്ന പേടി അവർക്കുണ്ട്. ബി.ജെ.പിയിലെ ഈഴവ വോട്ടർമാർ ജാതി സമവാക്യങ്ങൾ പരിഗണിക്കാതെ തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണച്ചപ്പോൾ മുന്നാക്ക സമുദായാംഗങ്ങൾ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ല.

ന്യൂനപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് കേരളത്തിൽ ഹിന്ദു ഐക്യം നടപ്പാക്കാൻ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന ആശയം തികഞ്ഞ പരാജയമാണ് .
മുന്നാക്ക സമുദായത്തിൽ നിന്നുള്ളവർ ഇപ്പോഴും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നു. ഞങ്ങളെ അംഗീകരിക്കാൻ അവർ തയ്യാറല്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈഴവ സമുദായത്തിൽപ്പെട്ട ആർക്കും ശബരിമലയിൽ പൂജ നടത്താൻ അനുവാദമില്ല. ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും, ഉപദേശക സമിതികൾ പോലും നിയന്ത്രിക്കുന്നത് മുന്നാക്ക സമുദായങ്ങളാണ്.എൻ. എസ്. എസുമായി സഹകരിച്ച് നടപ്പിലാക്കാൻ ശ്രമിച്ച നായർ ഈഴവ ഐക്യവും പരാജയമായതിന് കാരണം സുകുമാരൻ നായരാണ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിൽ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരാൾ താക്കോൽ സ്ഥാനത്തിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ, സുകുമാരൻ നായർ ഞങ്ങളുടെ പിന്തുണ സ്വീകരിച്ച് ഒരു നായരായ രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കി ആ സ്ഥാനം തട്ടിയെടുത്തു. അടുത്ത നടപടി എന്നെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. രണ്ടുപേർക്ക് ഒരുമിച്ചു നിൽക്കാൻ തമ്മിൽ വിശ്വാസത്തിന്റെ അടിത്തറ വേണം.ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ ഹിന്ദു ഐക്യ ശ്രമങ്ങൾ പരാജയമാകും.

ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ ആധിപത്യത്തിൽ സംശയമില്ല. എന്നാൽ, കേരളത്തിലേക്ക് വരുമ്പോൾ ബിജെപിക്ക് ഇവിടെ നേട്ടമുണ്ടാക്കാൻ കഴിയില്ല.ഘടക കക്ഷികളോടുള്ള ബിജെപിയുടെ സമീപനത്തിൽ കാതലായ മാറ്റം ഉണ്ടാകുന്നില്ല.താൻ ബി ഡി ജെ എസിന്റെ ഭാഗമല്ലെങ്കിലും ബിഡിജെഎസിന് നൽകിയ വാഗ്ദാനങ്ങൾ അവർ പാലിച്ചില്ല. സഖ്യകക്ഷികളെ അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 2016-ൽ ബി.ഡി.ജെ.എസ് മികച്ച പ്രകടനം കാഴ്ചവെച്ച പല സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി.

എൻഡിഎയിൽ ചേരാനുള്ള ബിഡിജെഎസിന്റെ തീരുമാനം തെറ്റായിപ്പോയോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.

സംസ്ഥാന ബിജെപി നേതാക്കൾ ബിഡിജെഎസിനെ  വളരാൻ അനുവദിക്കുന്നില്ല. എൻഡിഎയിലെ സഖ്യകക്ഷികൾക്കിടയിൽ പരസ്പര വിശ്വാസമില്ല. ബിജെപിയുടെ ഭൂരിഭാഗം ജില്ലാ നേതാക്കളും ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണ്, പിന്നാക്ക സമുദായാംഗങ്ങൾക്ക് കാര്യമായ പ്രാതിനിധ്യമില്ല. എന്നാൽ, സിപിഎമ്മിൽ എട്ട് മുതൽ ഒമ്പത് വരെയുള്ള ജില്ലാ നേതാക്കൾ പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ്

മതേതരത്തം വിളമ്പുന്ന രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ അവരുടെ മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുമ്പോൾ മതേതരത്വം നോക്കുകുത്തിയാണ്.

കഴിഞ്ഞ 25 വർഷമായി എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
മൈക്രോ ഫിനാൻസ് സ്കീമിലൂടെ സമുദായ ത്തിലെ  സ്ത്രീകളെ സാമ്പത്തികമായി സഹായിക്കാനാകും. അതിലും പ്രധാനമായി ഒരു ഈഴവനാണെന്ന് ധൈര്യത്തോടെ പറയാൻ എന്റെ സമുദായാംഗങ്ങൾക്ക് ധൈര്യം നൽകാൻ സാധിച്ചെന്നും കരുതുന്നു..

വിഎസ് അച്യുതാനന്ദൻ കേസെടുത്തതോടെയാണ്മൈക്രോ ഫിനാൻസ് പദ്ധതി വലിയ വാർത്തയായത് . ഒരുപാട് ആരോപണങ്ങളും തെറ്റായ വാർത്തകളും അന്ന് പ്രചരിച്ചിരുന്നു. സത്യാവസ്ഥ അന്വേഷിക്കാൻ ആരും കൂട്ടാക്കിയില്ല. ഇത് ലാവലിൻ കേസ് പോലെയാണ്. വിഎസ് അത് ചെയ്യാൻ പാടില്ലായിരുന്നു. എന്നാലും അദ്ദേഹത്തെ ബഹുമാനിക്കുന്നു.  ചില രുടെ  സ്വാധീനത്തിന് വഴങ്ങിയാണ് വി എസ് അങ്ങനെ ചെയ്തതെന്ന് കരുതുന്നു .

ബിജെപി സംസ്ഥാന നേതൃത്വത്തിൽ വീണ്ടും കെ. സുരേന്ദ്രൻ എത്തുമെന്നുള്ള വാർത്തകളും, ബി ഡി ജെ എസ് എൻ ഡി എ സഖ്യം ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യുഹങ്ങൾ നിലനിൽക്കേയുള്ള എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവനക്ക് മാനങ്ങൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *