തിരുവനന്തപുരം :-കേരള ഗവൺമെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും സർക്കാർ ഫാർമസി മേഖലയിൽ നിരവധി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത എസ്. വിജയകുമാർ 26 വർഷത്തെ സേവനത്തിനു ശേഷം,ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും സ്റ്റോർ സൂപ്രണ്ടായിട്ടാണ് പടിയിറക്കം.
1990 ഇൽ തിരുവനന്തപുരംമെഡിക്കൽ കോളേജിലെ, കോളേജ് ഓഫ് ഫാർമസിയിൽ നിന്നും നിന്നും ഫാർമസി ഡിപ്ലോമ കോഴ്സ് പാസ്സായി.പഠന കാലത്ത് ഫാർമസി വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ ഓൾ കേരള ഡി ഫാം സ്റ്റുഡന്റസ് അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കാൻ മുൻകൈ എടുക്കുകയും അതിന്റെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഫാർമസി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉയർത്തികൊണ്ട് നിരവധി പ്രക്ഷോഭങ്ങൾ അക്കാലത്തു ഉയത്തിക്കൊണ്ട് വന്നു.
ആദ്യകാലത്തു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുകയും പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു.
സംസ്ഥാന ഫാർമസി കൗൺസിൽ സ്വന്തമായി ആസ്ഥാന മന്ദിരം പൂർത്തിയാക്കുന്നതിനു, സർക്കാർ ഫണ്ടിനു പുറമെ ഫാർമസിസ്റ്റുകളുടെ സംഭാവനകൾ കൂടി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ, തിരുവനന്തപുരം ജില്ലയിൽ ഫണ്ട് പിരിവ് വിജയിപ്പിക്കാൻ നേതൃത്വം നൽകി.
1999 മാർച്ചിൽ പാലക്കാട് പ്രവർത്തിച്ചു ജില്ലയിലെ വടവന്നൂർ ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റായി തുടക്കം പിന്നീട് തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജുകളിലും, കാണ്ണാശുപത്രിയിലും സേവനമനുഷ്ഠിച്ചു.എഫ് ഐപിഒ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിക്കുകയുണ്ടായി.2019 മുതൽ കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആണ്. സംഘടനക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തു.
സർക്കാർ ആശുപത്രികളിലെ മരുന്ന് സംഭരണ, വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നു പരിഹരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പിന് കീഴിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു ജീവനക്കാരെ പുനർ വിന്യസിച്ചപ്പോൾ ജീവനക്കാർ നേരിട്ട വിവിധ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ ഫാർമസി വിഭാഗം നേരിടുന്ന വിഷയങ്ങൾ കമ്മീഷന് മുൻപിൽ എത്തിച്ചു പരിഹരിക്കുന്നതിലും നേതൃത്വം നൽകി.