കേരളത്തിലെ അരൂരിൽ 1895 ആഗസ്റ്റ് മാസം 5-ാം തീയതി ജനിച്ചു. പിതാവ് എ.പി. കുട്ടാപ്പു മുൻഷി .സംസ്കൃതത്തിലും മലയാളത്തിലും പണ്ഡിതനും കവിയുംഅദ്ദേഹം കൊച്ചിയിൽ ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു മാതാവ് ബാവ .പിതാവായ കുട്ടാപ്പു മുൻഷിയിൽ നിന്ന് സംസ്കൃതവും മലയാളവും പഠിച്ചു.ബാലകാല ജീവിതം കൊച്ചിയിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസനന്തരംഎറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ ഇൻറർമീഡിയറ്റിനു പഠിച്ചു.തുടർന്ന് മലബാർ ക്രിസ്ത്യൻ കോളേജിലും, 1918-ൽമദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നു ഇംഗ്ലീഷ് സാഹിത്യം ഐശ്ചികമായി എടുത്ത് എം.എ.പരീക്ഷയിൽ പ്രശസ്ത വിജയം നേടി.എം.എ ബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ വനിതയാണ് ഗൗരിശങ്കുണ്ണി. തുടർന്ന് എൽ.റ്റി ബിരുദം നേടി.എസ്.എൻ.ഡി.പി യോഗം ഒരു സ്വർണ്ണ മെഡൽ നൽകി അവരെ ആദരിച്ചു.ഈ വിജയത്തിൻ്റെ പ്രചോദനം ഉൾകൊണ്ടാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കെ.ആർ.ഗൗരിയമ്മയുടെ പിതാവ് രാമൻ തൻ്റെ മകൾക്ക് ഗൗരി എന്ന് പേര് നൽകിയത്. അനന്തരംതിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിൽ തിരുവനന്തപുരം ഗേൾസ് ഹൈസ്കൂളിലും 1920 – ൽമിസ് DH .വാട്സ് വിമൻസ് കോളേജ് പ്രിൻസിപ്പലായിരുന്നപ്പോൾ ഗൗരിശങ്കുണ്ണി അദ്ധ്യാപികയായി 1921-ൽകോഴിക്കോട്ട് തളാച്ചേരിയിൽ Adv.ടി. ശങ്കുണ്ണി ബി.എ.,ബി.എൽ ഗൗരിയെ വിവാഹം കഴിച്ചു.തുടർന്ന് അവർ മലബാറിലെ പെൺപള്ളിക്കുടങ്ങളുടെ ചീഫ് ഇൻസ്പെക്ട്രസ്സ് ആയി. Adv.ടി.ശങ്കുണ്ണി മദ്രാസ് സംസ്ഥാനത്തിൽ സ്മോൾ കോസസ് ജഡ്ജിയും സർക്കാർ ജോലി വിട്ട് മധുരയിൽപ്രമുഖ അഭിഭാഷകനായിരുന്നു. തുടർന്ന് ഗൗരിശങ്കുണ്ണി 1922-ൽ മദ്രാസ് ക്വീൻ മേരീസ് കോളേജ് പ്രൊഫസറായി.ഗൗരിശങ്കുണ്ണിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയായിരുന്നു ലക്ഷ്മിക്കുട്ടി പിൽക്കാലത്ത് വിശ്വപൗരത്വത്തിലേക്ക് ഉയർന്ന കേന്ദ്ര മന്ത്രി ലക്ഷ്മി എൻ.മേനോൻ.ഗൗരിശങ്കുണ്ണിയുടെ ആദ്യത്തെ പ്രസവാവധി കാലത്ത് കോളേജിൽ വന്ന ഒഴിവിൽ ഗുരുനാഥയുടെ ശുപാർശ പ്രകാരം ലക്ഷ്മി എൻ.മേനോന് നിയമനം ലഭിച്ചു.ആ ഗുരുശിഷ്യബന്ധം അവസാനം വരെ സ്നേഹ ബന്ധമായിനിന്നു പ്രമുഖ ഗാന്ധിയൻ പ്രൊഫ.ജി.കുമാരപിള്ളസാർ എഴുതിയലക്ഷ്മി എൻ.മേനോൻ്റെ ജീവചരിത്രത്തിൽ ഗൗരിശങ്കുണ്ണി ടീച്ചറിൻ്റെ ലഘു ജീവചരിത്രവും ചേർക്കുകയുണ്ടായി.മദ്രാസ് വിദ്യാഭ്യാസ വകുപ്പിൽ ഗൗരിശങ്കുണ്ണി ഡിസ്ടിക്ട് സ്കൂൾ ഇൻസ്പെക്ട്രസ്സായും ചീഫ് ഇൻസ്പെക്ട്രസ്സായും ജോലി നോക്കിയിട്ടുണ്ട്. അവസാനംഗുണ്ടൂരിൽ വനിതാ കോളേജ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു.1945-ൽ ഭർത്താവ് Adv.ടി ശങ്കുണ്ണി അന്തരിച്ചു.ഇൻസ്പേക്ട് റസ് ആയിരിക്കുമ്പോൾ മദ്രാസ് സംസ്ഥാനത്തിൻ്റെ ഒഴിഞ്ഞ കോണുകളിൽ പോലും സാക്ഷരത പ്രചരണത്തിനു വേണ്ടി ശ്രമിച്ചിരുന്നു. അനവധി അനാഥശാലകളും, ഊമ പള്ളിക്കൂടങ്ങളും സ്ഥാപിക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്.ഒരു സാമൂഹ്യ പ്രവർത്തകയും റെഡ് ക്രോസ് സൊസൈറ്റിയുടേയും, എസ്.പി.സി.എയുടേയും, വിമൻസ് വിജിലൻസ് അസോസിയേഷൻ്റെയും മറ്റും പ്രധാന പ്രവർത്തകയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1951 ഫെബ്രുവരി 28-ാം തീയതി മദ്രാസിൽ വച്ചുപ്രതിഭാശാലിയായ ഗൗരിശങ്കുണ്ണി അന്തരിച്ചു.രണ്ട് മക്കൾ.ഡോ.ചിത്രാഗോപാലൻ Late .(റിട്ട. പ്രൊഫസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്) മകൻ ടി.എസ്.ജയ്കർ ഐ.ആർ.എസ് Late (ഇൻകംടാക്സ് കമ്മീഷണർ ) മരുമകൻ എം.ഗോപാലൻ ഐ.പി.എസ് Late .. (റിട്ട:ഐ.ജി. കേരള പോലീസ് )., മരുമകൾ സരോജിനി Late ( റിട്ട:കേരള ഹൈക്കോടതി ചീഫ് ജസിറ്റീസ് കെ.ശങ്കരൻ്റെ മകൾ )..
2025-02-28