തിരുവനന്തപുരം : സംസ്ഥാനത്ത് ചെറുകിട ചിക്കൻ വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങളായ കേരള ചിക്കൻ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുക. റെൻഡറിംഗ് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക റെൻഡറിംഗ് കമ്പനികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വേസ്റ്റിൻ്റെ പേരിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കുക വേസ്റ്റ് നിർമാർജ്ജനം സുഖമാക്കുക കേരളചിക്കൻ്റെ മറവിൽ നടക്കുന്ന കരിഞ്ചന്ത അന്വേഷിക്കുക ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനയും പിഴയും അവസാനിപ്പിക്കുക പൊലൂഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കിയ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചിക്കൻ സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചു നൽകുക പിസിബിയിൽ നിന്നും ചിക്കൻ വ്യാപാരികളെ ഒഴിവാക്കുക ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക ചിക്കൻ വ്യാപാരികൾക്ക് ഇലക്ട്രിസിറ്റി താരിഫിൽ ഇളവ് അനുവദിക്കുക എന്നീ വിഷയങ്ങൾ സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുവേണ്ടി മെയ് 28 ന് ‘കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന കമ്മിറ്റിയുടെ ‘നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. ഈ വിഷയങ്ങളിൽ പരിഹാരം കാണുന്നതിനുവേണ്ടി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയുമായി സർക്കാർ മുൻകൈയെടുത്തുകൊണ്ട് അടിയന്തരമായി ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു നിർവഹിക്കുന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് V.K.C മമ്മദ് കോയ നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ: ആദർശ് ചന്ദ്രൻ, കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ പ്രസിഡണ്ട് , K.X ജോപ്പൻ ട്രഷറർ K.V റഷീദ് എന്നിവർ പങ്കെടുക്കുന്നു.