കേരളസർവ്വകലാശാല ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിലെ ഡ്രാമ സ്റ്റേജ് നിർമ്മാണം വിവാദത്തെ തുടർന്ന് ഉപേക്ഷിച്ചു1 min read

 

തിരുവനന്തപുരം :രണ്ടുകോടി രൂപ മുടക്കി കേരള സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസ്സിൽ നിർമ്മിച്ച ബാസ്ക്കറ്റ്
ബാൾ ഇൻഡോർ  സ്റ്റേഡിയം  നാടകസ്റ്റേജ് സജ്ജമാക്കാൻ സർവ്വകലാശാല അനുവദിച്ചത് വിവാദമായതോടെ നാടക അവതരണം മറ്റൊരു വേദിയിലേക്ക് മാറ്റുവാനും സ്റ്റേഡിയത്തിലെ സ്റ്റേജ് നിർമ്മാണം സൂര്യാ സ്റ്റേജ് സൊസൈറ്റി നിർത്തി വയ്ക്കുവാനും തീരുമാനിച്ചു.

കേരളം ആദരിക്കുന്ന എംടിയുടെ പേരിലുള്ള ചടങ്ങ് വിവാദമാക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് സർവകലാശാല സ്റ്റേഡിയത്തിൽ നിന്ന് നാടക അവതരണ വേദി മാറ്റുന്നത്. ചിങ്ങം ഒന്നു മുതൽ അഞ്ചുവരെ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലാ ണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റിനും, കോച്ചിങ്ങിനും, പ്രാക്ടിസിനും മാത്രമേ സ്റ്റേഡിയം അനുവദിക്കാവുവെന്ന സർവ്വകലാശാല ചട്ടം മറികടന്നാണ് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിക്ക് അഞ്ചുദിവസത്തേയ്ക്ക് സ്റ്റേഡിയം അനുവദിച്ചത്.
അനുമതി ലഭിച്ചതോടെ സ്റ്റേജ് നിർമ്മാണ പ്രവർത്തനം
ആരംഭിച്ചിരുന്നു.

സ്റ്റേഡിയം അനുവദിക്കുന്നത്  ചട്ടവിരുദ്ധമാണെന്നും മാറ്റ് ഫിനിഷ് ചെയ്ത സ്റ്റേഡിയം ഗ്രൗണ്ടിന് കേട് സംഭവിക്കുമെന്നും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിട്ടും അത് മറികടന്ന് വിസി യുടെ അനുമതി കൂടാതെ രജിസ്ട്രാർ സ്റ്റേഡിയം അനുവദിക്കു കയായിരുന്നു .

സ്റ്റേഡിയം ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഒഴികെ മറ്റ് ഒരു ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി  ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാടക ആവശ്യത്തിന് രജി സ്ട്രാർ സ്റ്റേഡിയം അനുവദിച്ചത്.

എം.ടി യുടെ നവതിആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ നോവലുകളിൽ നിന്നും തെരഞ്ഞെടുത്ത കഥാപാത്രങ്ങളെ അണിനിരത്തി ‘നാലുകെട്ട്’ എന്ന പേരിൽ നാടകാവിഷ്‌ക്ക രണത്തിനു വേണ്ടിയാണ്  സ്റ്റേഡിയം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ സംസ്‌ക്കാരിക വകുപ്പ് സ്റ്റേജ് തയ്യാറാക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ബാസ്ക്കറ്റ്ബോൾ പ്രാക്ടീസിന്  ഒരു മാസക്കാലം സ്റ്റേഡിയം  മുൻകൂറായി അനുവദിച്ചശേഷം സ്റ്റേഡിയം മറ്റ് ആവശ്യത്തിന് അനുവദിച്ചതിൽ പ്രാക്ടീസ് ചെയ്യുന്നവർ വിസി ക്ക് പരാതി നൽകിയിരുന്നു.

സ്റ്റേഡിയം ഫ്ലോറിന് കേട് സംഭവിക്കാൻ
സാധ്യതയുള്ളതുകൊണ്ട്  റോളർ സ്കേറ്റിംഗ് പ്രാക്ടീസ് പോലും
സ്റ്റേഡിയം ഗ്രൗണ്ടിൽ
അനുവദിക്കാതി രിക്കുമ്പോഴാണ്  നാടക സ്റ്റേജിന് സ്റ്റേഡിയം നൽകികൊണ്ടുള്ള
ഉത്തരവ്.ഈ ഉത്തരവിന്റെ മറവിൽ മേലിൽ മറ്റ് ആവശ്യങ്ങൾക്കും സ്റ്റേഡിയം വിട്ടുനൽകുന്നതോടെ ഏതാണ്ട് രണ്ട് കോടിരൂപ മുടക്കി ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിനും പ്രാക്ടിസിനും വേണ്ടി നിർമ്മിച്ച സ്റ്റേഡിയം കേടാകുമെന്ന ആശങ്കയാണ് സ്പോർട്ട്സ് പരിശീലകാരായ വിദ്യാർഥികൾക്ക്.

സ്റ്റേഡിയം അനുവദിച്ചത്കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച സർക്കാരിന്റെ പരിപാടി തടസ്സം കൂടാതെ നടത്താമെന്നും, സ്റ്റേഡിയം ഗ്രൗണ്ടിന് കേ ടുപാടുണ്ടാകരുതെന്നും വിസി വ്യക്തമാക്കിയിരുന്നുവെങ്കിലും സർക്കാർ വേദി മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *