തിരുവനന്തപുരം :കേരള സർവകലാശാലസിപിഎം അധ്യാപക സംഘടന നേതാവും,’കേരള’ സിൻഡിക്കേറ്റ് അംഗവുമായ എസ്. നസീബിന് കരാർ നിയമന കാലാവധി കൂടി കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസ്സറായി നിയമനം നൽകിയ സിൻഡിക്കേറ്റ് തീരുമാനം ഗവർണർ റദ്ദാക്കി.
നിയമനം നൽകിയത് സംബന്ധിച്ച് ഗവർണർ യൂണിവേഴ്സിറ്റി ക്ക് നൽകിയ കാരണം വിശദീകരിക്കൽ നോട്ടീസ് ചർച്ച ചെയ്യാൻ മെയ് 5 ന് കൂടിയ കേരള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം , സിൻഡിക്കേറ്റ് അംഗത്തിന് പ്രമോഷൻ നൽകാനുള്ള തീരുമാനം പുന പരിശോധിക്കേണ്ട തില്ലെന്നും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് തള്ളിക്കളയുവാനും തീരുമാനിച്ചിരുന്നു. വിസി യുടെയും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ്, ഗവർണറുടെ വിശദീകരണനോട്ടീസ് തള്ളിയത്.
യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായി കരാർ നിയമന കാലയളവ് പ്രൊമോഷനുള്ള അധ്യാപന പരിചയത്തിന് അംഗീകരിച്ചാൽ നിലവിലെ നിരവധി അധ്യാപകരുടെ പ്രമോഷനുകൾ മുൻകാലപ്രാബല്യത്തോടെ പുനപരിശോധിക്കേണ്ടി വരുമെന്ന് വിസി ഡോ:മോഹനൻ കുന്നുമ്മേൽ ചൂണ്ടികാട്ടിയിരുന്നു.
.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോട് കൂടിയ മുൻകാല അധ്യാപന പരിചയം മാത്രമേ പ്രമോഷന് കണക്കാക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തേക്കാൾ കുറഞ്ഞ വേത നത്തിലാണ്
സംസ്കൃത സർവകലാശാലയിൽ നസീബിന് താൽക്കാലിക നിയമനം നൽകിയിരുന്നത്.
അതിനിടെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വിസി യുടെ നിലപാട് ചോദ്യം ചെയ്ത് ഡോ:നസീബ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഗവർണർ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
നിയമസഭയുടെ അവസാന സമ്മേളനം പാസാക്കിയ സർവ്വകലാശാല നിയമഭേദഗതി ബില്ലിൽ പിവിസിയുടെ യോഗ്യത പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറുടേതാ യി താഴ്ത്താൻ
തീരുമാനിച്ചത് ഈ സംഘടനാ നേതാവിന് പിവിസിയായി നിയമനം നൽകുന്നതിന് വേണ്ടിയാണെന്നും അതുകൊണ്ടാണ് യൂജിസി വ്യവസ്ഥ മറികടന്ന് പ്രൊമോഷൻ നൽകാൻ സിണ്ടി ക്കേറ്റിലെ സിപിഎം അംഗങ്ങൾ നിലപാട് എടുത്തതെന്നും
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
കമ്മിറ്റി ഗവർണർക്കും വിസി ക്കും നസീബിന്റെ അനധികൃത പ്രൊമോഷൻ തടയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.