പത്മരാജൻ:കാലത്തിന് മുൻപേ സഞ്ചരിച്ച കലാകാരൻ
പാലമരച്ചുവട്ടിൽ പതിനേഴാമത്തെ കാറ്റ് വീശിയപ്പോൾ
അകന്നു പോയത് മാനാകാനും മയിലാകാനും നിൻ്റെ ചുണ്ടിൻ്റെ മുത്തമാവാനും കഴിയുന്ന ഗന്ധർവനല്ല. മനുഷ്യ മനസ്സിൽ സ്നേഹത്തിൻ്റെ, കാമത്തിന്റെ, പകയുടെ, പ്രതികാരത്തിൻ്റെ ഇനിയും വെളിപ്പെടാത്ത മനുഷ്യ കാമനകളുടെ ഒരു പറ്റം കഥകൾ പറഞ്ഞ, കാഴ്‌ചകൾ കാണിച്ച പത്മരാജനെന്ന മലയാളത്തിൻ്റെ സ്വന്തം ഗന്ധർവ വിസ്‌മയമാണ്. അമ്മ മടിയിൽ തലചായ്ച്ച് കഥകൾ കേട്ട് കഥാകാരനായ മകൻ അകാലത്തിൽ വിട പറയുന്നതിന് മുൻപ് പറഞ്ഞുവെച്ചതും കാണിച്ചു തന്നതുമെല്ലാം ഈ കാലത്തിൽ യാഥാർത്ഥ്യമാകുന്ന കാഴ്ചയാണ്. കാലത്തിനു മുൻപേ സഞ്ചരിച്ച കഥാ കാരൻ, അതുകൊണ്ടുതന്നെ വിടപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പത്മരാജൻ എന്ന പേരിന് തിളക്കമേറു ന്നതും, ഓർമ്മകളിൽ നിറസാന്നിധ്യമാകുന്നതും. ഒരു പക്ഷേ മരണശേഷം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു ചലച്ചിത്രകാരൻ മലയാള സിനിമയിൽ പിറവി കൊള്ളേണ്ടിയിരിക്കുന്നു. മലയാളസാഹിത്യമോ സിനിമയോ ചർച്ച ചെയ്യപ്പെടുമ്പോൾ പത്മരാജൻ പലകുറി കടന്നുവരുന്നതിന് കാരണം പറഞ്ഞുവെച്ചതെല്ലാം നൊമ്പരപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളായി മാറിയതു കൊണ്ടുമാവാം.
അമ്മ മടിയിൽ കിടന്ന് കഥ കേട്ട് വളർന്ന മകന്റെ സ്ത്രീസങ്കൽപങ്ങൾ സ്ത്രീയോടുള്ള അവന്റെ കാഴ്ചപ്പാടുകൾക്ക് മിഴിവേകാതിരിക്കാൻ തരമില്ല. സ്ത്രീ
മനസ്സുകളിലെ വെളിപ്പെടാത്ത വൈകാരിക ഭാവങ്ങളെ വരച്ചു വെച്ചത് കാലത്തിനു മുൻപേ സഞ്ചരിച്ച ഗന്ധർവ്വ മനസ്സു മാവാം. അവയിൽ മനസ്സിൽ പതിഞ്ഞ ചിലതിനെ പറഞ്ഞു വയ്ക്കുന്നു എന്ന് മാത്രം. ഒരു വ്യാഖ്യാനങ്ങൾക്കും പിടിതരാതെ ഒരുപാടൊരുപാട് അർ ത്ഥ തലങ്ങൾ ഉള്ള കഥാ പാത്ര ങ്ങളെയാണ് പത്മരാജൻ തൻ്റെ സിനിമകളിൽ വരച്ചുവെച്ചത്. അതുകൊണ്ടുതന്നെ അതിന് കാലികമായ പ്രസക്തി ഏറെയാണ് താനും.
അണുകുടുംബവ്യവസ്ഥയിൽ വൃദ്ധസദനങ്ങൾ എന്ന നീറുന്ന യാഥാർത്ഥ്യം ഒരു നൊമ്പര ക്കാഴ്ചയായും, സത്യമായും നമ്മുടെ മുന്നിൽ നിൽക്കെ, കുടുംബ ബന്ധങ്ങളിലെ അകൽ ച്ചകളുടെ കഥ പറഞ്ഞ് മികച്ച ചലച്ചിത്രത്തിനുള്ള 1985 ലെദേശീയ പുരസ്കാരം ലഭിച്ച സിനിമയാണ് തിങ്കളാഴ്‌ച നല്ല ദിവസം. 38 വർഷങ്ങൾക്ക് മുൻ പ് പറഞ്ഞുവെച്ച ആ യാഥാർത്ഥ്യം നമ്മുടെ നെഞ്ചിനെ ഇന്നും പൊള്ളിക്കുന്നു വെങ്കിൽ കാലത്തിനു മുൻപേ സഞ്ചരിച്ചയാൾ എന്ന് പത്മരാജനെ കുറിച്ച് അടിവരയിട്ട് പറയേണ്ടി വരും. മക്കളും കൊച്ചുമക്കളും എല്ലാംഉണ്ടായിട്ടുംശരണാലയത്തിലെത്തുന്ന ജാനകി അമ്മമാരെ ഇന്നും നമ്മുടെ ചുറ്റിലും ധാരാ ളം കാണാൻ കഴിയും. അതു കൊണ്ടുതന്നെയാണ് ഈ സിനിമ എല്ലാ കാലഘട്ടത്തിലും പ്രസക്തമായ സിനിമയായി മാറുന്നത്. വൃദ്ധസദനത്തിലേക്ക് എത്തുന്ന അച്ഛനമ്മമാരുടെ എണ്ണം പെരുകുന്ന ഈ കാലത്തിലെ യാഥാർത്ഥ്യ ത്തെ 80 കളിലെ കുടുംബ പശ്ചാത്തലവുമായി ബന്ധ പ്പെടുത്തി അഭ്രപാളികളിൽ എത്തിച്ച പത്മരാജ പ്രതിഭയെ കാണാതെ, ഉള്ളടക്കത്തിലെ ദീർഘ വീക്ഷണം അറിയാ തെ, പത്മരാജന്റെ ചിന്തയിൽ പോലും വരാൻ സാധ്യതയില്ലാത്ത വർണ്ണചിന്തയെ ഉയർ ത്തിക്കാണിച്ച് സങ്കുചിത കാഴ്ച പ്പാടുകളോട് കൂടെ കെട്ടിച്ചമച്ച അർത്ഥമില്ലായ്‌മകളെ മലയാള സിനിമയെ സ്നേഹിക്കുന്ന സിനിമാസ്വാദകർ ത ള്ളിക്കളയുക തന്നെ ചെയ്യും. ആ നിരാസം തന്നെയാണ് തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയുടെ കാലിക പ്രസക്തിയും.
ഗുരുശിഷ്യ ബന്ധങ്ങളിൽ ഏറെ മാറ്റങ്ങൾ വന്നൊരു കാ ലഘട്ടമാണിത്. അച്ചടക്കത്തിന് ചൂരൽ കഷായം എന്ന സിദ്ധാന്തം മാറ്റിവെച്ച് സ്നേഹിക്കലുംചേർത്തു പിടിക്കലുമാണ് നന്മയിലേക്കു ള്ള വഴി നടത്തമെന്ന് തിരിച്ചറി ഞ്ഞ കാലം. ആ സ്നേഹത്ത കാലത്തിനു മുന്നേ അവതരിപ്പിച്ച സിനിമയാണ് പത്മരാജൻ്റെ “കൂടെവിടെ”. രവി പൂത്തൂരാൻ എന്ന മോശം വിദ്യാർത്ഥിയെ തന്റെ സ്നേഹ തണലിൽ നിർ ത്തി നേർവഴിയിലേക്ക് നയി ക്കുകയാണ് ആലിസ് ടീച്ചർ. ആ നന്മ തിരിച്ചറിയാതെയാണ് ആണഹങ്കാരത്തിന്റെ പ്രതിരു പമായി ടീച്ചറുടെ കാമുകൻ ക്യാപ്റ്റൻ തോമസിനാൽ രവി പുത്തൂരാൻ എന്ന വിദ്യാർത്ഥി കൊല്ലപ്പെടുന്നത്. ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ആവാ തെ ഒറ്റപ്പെട്ടു പോയെങ്കിലും ഒട്ടും തളരാതെമുന്നോട്ടു പോകാൻ തീരുമാനിക്കുന്ന ആലീസ് ടീച്ചർ ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പ്രതി രൂപം ത ന്നെയാണ്. ബാല്യകൗമാരങ്ങളിലെ വഴി തെറ്റലുകളോട് പേടിപ്പെടുത്തുന്ന ഭാഷയിൽ സം സാരിക്കാതെ സൗമ്യ സ്നേഹ ത്തിന്റെ തഴുകലുകളാൽ മാറ്റി യെടുക്കാം എന്ന് പറഞ്ഞു വെച്ച സിനിമ. ചൂരൽ വടികൾ ഉപേക്ഷിച്ച ഇന്നത്തെ ക്ലാസ് മുറികളിൽ ആലീസ് ടീച്ചർമാരുടെ സ്നേഹത്തലോടലുക ളിൽ അമ്മ മനസ്സിൻ്റെ കുളിർമയും നമുക്ക് കാണാൻ കഴിയും. മാതൃവാത്സല്യം നുരയുന്ന അധ്യാപികയായും ഒടുവിൽ ഒറ്റപ്പെടലിന്റെ നീറുന്ന വേദനയോടെ നടന്നകന്ന് സ്വന്തം നിലപാടുകളിൽ തലയു യർത്തിനിൽക്കുന്നടീച്ചർ ഇന്ന് കാണുന്ന മാറ്റങ്ങളുടെ തുടക്കവുമാണ്.
പ്രമേയത്തിൻ്റെ പ്രസക്തികൊണ്ട് ഏറെ ചർച്ച ചെയ്യപ്പെ ടേണ്ടിയിരുന്ന, എന്നാൽ അത്രയൊന്നും ചർച്ച ചെയ്യപ്പെടാ ത്ത സിനിമയാണ് “അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ”. ജാതിമ താന്ധതകൾ മനുഷ്യമനസി നെദുഷിപ്പിക്കുന്ന ഇക്കാലത്ത് ഈ സിനിമയ്ക്ക് ഏറെ പ്രസ ക്തിയുണ്ട്. പത്മരാജൻ തന്റെ സിനിമകളിൽ തനിക്കേറെ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞ സിനിമ കൂടിയാണ്. നമുക്ക് ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളെ പറഞ്ഞു വെച്ചതിനുമപ്പുറം വിപ്ലവകരമായ ചിന്തകൾ മുന്നോട്ടുവച്ച ഒരു സിനിമ കൂടിയാണ് ഇതെന്ന് നിസംശയം പറയാം. ഒരു ദേശത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിൽ മനുഷ്യ മനസ്സുകളിലെ നിഗൂഢകാമന കളുടെ കഥ പറഞ്ഞ ഈ സിനിമ, നന്മകൾ നിറഞ്ഞ ഗ്രാമ സങ്കൽപം എന്ന ചിന്തയുടെ പൊളിച്ചെഴുത്ത് കൂടിയാണ്. നഗരത്തിൽ നിന്ന് നാട്ടിൻ പുറത്തേക്ക് സക്കറി യയ്ക്കും ഹിലാലിനും ഗോപി യ്ക്കും കാണാൻ കഴിഞ്ഞത് മാളു അമ്മയുടെ തണലിലുള്ള പെണ്ണുടലിന് വേണ്ടി പോര ടിക്കുന്ന ഇരുസമുദായങ്ങളെ യാണ്. ഈ വിഭാഗങ്ങൾക്ക് മാ ളു മ്മയുടെ പ്രവർത്തികളിൽ യാതൊരു സദാചാര എതിർപ്പുകളും ഉണ്ടാകുന്നില്ല. മറിച്ച് മേധാവിത്വം സ്ഥാപിക്കുന്നതിന്
വേണ്ടിയുള്ള മത്സരമാണ്. ഒടുവിൽ സക്കറിയയുടെ മരണത്തിൽ കലാശിക്കുന്ന പെണ്ണുടലിനുവേണ്ടിയുള്ള പോരാട്ടം നന്മകളാൽ സമ്പന്നമെന്ന് വാഴ്ത്തപ്പെടുന്ന നാട്ടിൻപുറം ആൺകോയ്‌മകളുടെയും പെണ്ണുടൽ തേടലിന്റെയും വർഗ്ഗചിന്ത കളുടെയും കൂടി നാട്ടിൻപുറമാണെന്ന് പറഞ്ഞു വയ്ക്കുന്നു. എന്തും വില്പനക്ക് വച്ചിരിക്കുന്ന ആഗോള വത്കരണത്തിന്റെ ഈ കാലഘട്ടത്തിലെ ഈ നേര്കാഴ്ചകൾ വർഷങ്ങൾക്ക് മുൻപേ ആ തൂലിക പറഞ്ഞ് വച്ചു.
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം” അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ട ങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ് തുവോ എന്നു നോക്കാം’ ഒരു കാലഘട്ടത്തിന്റെ പ്രണയ വാ ക്യമായി മാറിയ, അതുവരെ ബൈബിൾ നോക്കാതിരുന്ന വരെ പോലും ശലോമോൻ്റെ ഉത്തമഗീതങ്ങൾ വായിപ്പിച്ച സിനിമയാണ് പത്മരാജൻ്റെ തിരക്കഥയിൽ വിരിഞ്ഞ “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”.സാഹചര്യങ്ങൾ കൊണ്ട് കീഴ്പ്പെടേണ്ടി വരുന്ന അതിജീവിതകളുടെ വാർത്തകൾ നിറയുന്ന വർത്തമാന കാ ലഘട്ടത്തെ പറഞ്ഞ് വയ്ക്കുന്ന സിനിമ പിതൃതുല്യനിൽ നി ന്നും സോഫിയയുടെ ശരീര ത്തിലുണ്ടായ കളങ്കം കാര്യമാക്കാതെ സോഫിയയെ സ്വീകരിച്ചു തന്റെ ജീവിതത്തിലേക്ക്
വണ്ടിയോടിച്ച് പോകുവാൻ സോളമൻ കാണിച്ച ധൈര്യം അന്നുവരെയുണ്ടായിരുന്ന മലയാള നായക സങ്കൽപ്പങ്ങ ളുടെ പൊളിച്ചെഴുത്ത് തന്നെ യാണ്. കെ.കെ.സുധാകരൻ്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം എന്ന നോവലി ൻ്റെ പ്രസക്തി തിരിച്ചറിഞ്ഞു മനോഹരമായ തിരക്കഥ എഴുതി മറ്റൊരു കാവ്യമാക്കി മാറ്റി യപ്പോൾ , നന്മ തിന്മകളിലേക്കുള്ള വിരൽ ചൂണ്ടൽ മാത്രമല്ല ബന്ധങ്ങളിലുണ്ടായ മൂല്യച്യതി കൂടിയാ ണ് ചർച്ച ചെയ്യപ്പെട്ടത്. മലയാള സിനിമയിലെ നായകനായിക സങ്കൽപങ്ങ ൾക്ക് പുതുവഴികൾ തീർത്ത ഈ സിനിമ കാലങ്ങൾക്കിപ്പുറവും പുതുമ നഷ്ടപ്പെടാതെ പ്രണയ ഭംഗിയോടെ പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കു ന്നു. ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെ മനുഷ്യ മനസ്സിൽ മറഞ്ഞിരിക്കുന്ന വന്യകാമനകൾ എത്രമാത്രം മലീമസമാക്കുന്നു വെന്നത് വർത്തമാനകാല യാഥാർത്ഥ്യമായി നിൽക്കുന്നിടത്താണ് പത്മരാജ പ്രതിഭയിൽ വിരിഞ്ഞ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമ കാലത്തിന് മുന്നേ സഞ്ചരിച്ചതാവുന്നത്.
ലിംഗനീതിയും ലിംഗ സമത്വവും സ്വവർഗ്ഗ പ്രണയവുമെ ല്ലാം ഇന്ന് വാർത്തകൾ അല്ല. സദാചാര മതിൽക്കെട്ടുകൾ പൊളിച്ചിറങ്ങുന്ന ഈ കാലഘട്ടത്തിൽ മലയാളിക്ക് ഈ വാക്കുകൾ അപരിചിതവുമല്ല. സ്വവർഗ്ഗ പ്രണയമെന്ന കാഴ് ചപ്പാട് മലയാളിയുടെ നെറ്റി ചുളിപ്പിച്ചിരുന്ന 80 കളിൽ പത്മരാജൻ്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് “ദേശാടനക്കിളികൾ കരയാറില്ല.”ഈ ചിത്രത്തിന്റെ വിശകലനങ്ങൾ ഏറെയും സ്വ വർഗ്ഗ പ്രണയത്തിന്റെ കഥ പറ ച്ചിലായാണ് ഈ സിനിമയെ കണ്ടത്. എന്നാൽ അതിനുമപ്പുറം രണ്ട് പെൺകുട്ടികളുടെ ആഴമേറിയ സൗഹൃദത്തിന്റെ സിനിമയാണെന്ന് പറയാനാണ് എനിക്കിഷ്ടം. ആ ചുറ്റുപാടുകളിൽ വളരുന്ന രണ്ടു കുട്ടി കളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പതിയിരിക്കു ന്ന അപകടങ്ങൾ എല്ലാം ഈ സിനിമ പറയുന്നുണ്ട്. “കൂടെവി ടെയിലെ” രവി പുത്തൂരാനിൽ നിന്ന് ദേശാടനക്കിളിയിലെ സാലിയിലേക്കും നിമ്മിയിലേയ് ക്കും എത്തുമ്പോഴേക്കും പത്മരാജൻ പറഞ്ഞുവെച്ചത് ഒന്നു മാത്രം. സാഹചര്യങ്ങൾ കൊണ്ട് കൈവിട്ടു പോകുന്ന
ബാല്യകൗമാരങ്ങളെ ശകാരവർഷങ്ങൾ കൊണ്ട് അകറ്റി നിർത്തുകയല്ല മറിച്ച് അവരുടെ മനസ്സ് മനസ്സിലാക്കി സൗമ്യ സാന്ത്വനത്തിലൂടെ അവരെ ചേർത്തു നിർത്തുകയാണ് വേണ്ടത്. അത് കൊണ്ട് തന്നെയാണ് കു ടുംബ ബന്ധങ്ങളുടെ ഇഴയടുപ്പമറിയാതെ അരക്ഷിതമായി വളരുന്ന ബാല്യകൗമാരങ്ങൾ ഏറെയുള്ള ഈകാലഘട്ടത്തിൽ ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ചർച്ച ചെയ്യപ്പെടേണ്ടതാവുന്നതും.
80 കളിലെ സാധാരണ ചുറ്റു പാടുകളിൽ ഒരു ശരാശരി മല യാളിയുടെ മനോനില അനു സരിച്ച് ഒരിക്കലും അംഗീകരി ക്കാൻ സാധ്യതയില്ലാത്തക്ലാര എന്ന കഥാപാത്രത്തെ നിത്യ ഹരിതമായി മലയാളിയുടെ മനസ്സിലേറ്റിയ പത്മരാജന്റെ തൂവാനത്തുമ്പികൾ,പ്രണയത്തിനുമപ്പുറം മനസ്സഞ്ചാരങ്ങൾക്ക് ദുരൂഹമായ യാത്രാവഴികൾ ഉണ്ടെന്ന് പറഞ്ഞു വെയ്ക്കുന്നു. ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ജയകൃഷ്ണനെ വിട്ടുപോകുന്ന ക്ലാരയുടെ മനോ വിചാരങ്ങൾ ഇന്നും ഉത്തരം കിട്ടാത്ത ചോ ദ്യമായി അവശേഷിക്കുന്നു. ശരാശരി മലയാളിയുടെ കപട സദാചാരത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ഒട്ടും അംഗീ കരിക്കപ്പെടാൻ സാധ്യതയില്ലാത്ത (ഇന്നും വലിയ മാറ്റം വന്നിട്ടില്ലാത്ത) കഥാപാത്രമാണ് ക്ലാര. കൈവെള്ളയിൽ വച്ചു നീട്ടിയ സുരക്ഷിത ജീവിത ത്തെ തട്ടി തെറിപ്പിച്ച് കടന്നു പോകുന്നിടത്താണ് ക്ലാര വ്യത്യസ്തയാകുന്നത്. അവിടെ വിചാരണ ചെയ്യപ്പെടുന്നത് ശരിതെറ്റുകളല്ല മറിച്ച് നില പാടുകളുള്ള ക്ലാര എന്ന വിസ്മയത്തെയാണ്. ഈ ആധുനിക കാലഘട്ടത്തിൽ തുറന്നു പറയാനും പ്രവർത്തിക്കാനും സ്ത്രീകൾ കാണിക്കുന്ന ധൈ ര്യം ക്ലാരയിൽ കാണാൻ കഴിയും നമുക്ക്. ‘സുരക്ഷിത വലയത്തിൽ നിന്നും മിഠായി വേണമെന്ന് വാശിപിടിക്കുന്ന മലയാളി പെൺകുട്ടിയുടെ സ്വാർത്ഥതമാത്രമായേ മറ്റൊരു കഥാപാ ത്രമായ രാധയുടെ ചിന്തകളെ കാണാൻ കഴിയൂ. ആ സ്വാർത്ഥത സ്വയം ഉപേക്ഷിച്ചവൾ ക്ലാരയും. മലിമസമായ ചുറ്റു പാടുകളിൽ ജീവിതയാത്ര നട ത്തുന്ന ഒരുവളെ അംഗീകരിക്കാൻ മടി കാണിക്കുന്ന സമൂഹം ക്ലാര എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയെങ്കിൽ അതിനു കാരണം നിലപാടുകളു ടെ മഹത്വം തന്നെയാണ്. ഒപ്പം മാറിവരുന്ന മലയാളി മനസ്സും. പത്മരാജൻ തന്റെ ഉദകപ്പോള എന്ന നോവലിൽ മാറ്റങ്ങൾ വരുത്തി സിനിമാ അനുഭവം ആക്കിയതാണ് തൂവാനത്തുമ്പികൾ. പ്രണയപകയും അപഥ സഞ്ചാരങ്ങളും വാർത്തകളിൽ നിറയുന്ന ഈ കാലത്ത് ത്യജിക്കലിന്റെ സൗന്ദര്യം കൊണ്ട് പ്രണയത്തിന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തിയ തൂവാനത്തുമ്പികൾ എന്ന സിനിമ വർഷങ്ങൾക്കിപ്പുറവും നിത്യവസന്തമായി പ്രേക്ഷകർക്ക് മുന്നിൽ നിൽക്കുന്നു.
1991 പുറത്തിറങ്ങിയ പത്മരാജൻ്റെ അവസാനത്തെ സി നിമയാണ് ഞാൻ ഗന്ധർവ്വൻ. ഗന്ധർവ്വൻ്റെ കഥ പറയുന്നത് അനിഷ്ടങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ അവഗണിച്ച പത്മരാജൻ ചിത്രം. ആ വിശ്വാസം സത്യമോ മിഥ്യയോ ആകട്ടെ, ആ നഷ്ടം മലയാള സിനിമയ്ക്ക് നികത്താനാവാ ത്ത വിടവായി നമ്മുടെ മുന്നി ൽ നിൽക്കുന്നു. പെണ്ണുടലുക ളുടെ കാമത്തിന്റെ ചിന്താ വ്യതിയാനങ്ങൾ മുൻമ്പ് പല സിനിമകളിലും പത്മരാജൻ പറഞ്ഞിട്ടുണ്ടെങ്കിലും ലൈംഗികത എന്നത് മറച്ചുവെക്ക പ്പെടേണ്ട ഒന്നല്ലെന്നും അത് പു രുഷനോടൊപ്പം ഒരുപക്ഷേ അതിനുമപ്പുറവും സ്ത്രീയും അത് ആസ്വദിക്കുന്നുണ്ടെന്ന് സൗമ്യമായി പറഞ്ഞുവെച്ച ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. 70 കളിലും 80 കളിലും പ്രണയം മാത്രം * നിറയുകയും അതിൽ കാമമെന്ന വാക്കിനെ സദാചാരത്തിന്റെ നൂലിൽ കോർത്ത് സംശയ ചിന്തയുടെ കണ്ടിരുന്ന മലയാളിമനസ്സ്. ഇന്ന് പ്രണയവും കാമവും വേർതിരുവുകളില്ലാതെ കാണുന്ന കാലത്തിൽ എത്തി നിൽക്കുന്നു. പ്രണയവും കാമവും വൈകാരികമായി എത്ര ത്തോളം ഇഴചേർന്നിരിക്കുന്നു. വെന്ന് സൗമ്യമായി അതിന്റെ എല്ലാ തീക്ഷ്‌ണതകളോടും കൂടി പറഞ്ഞു വെക്കുന്ന സിനി മയാണ് ഞാൻ ഗന്ധർവ്വൻ, അതുകൊണ്ട് തന്നെയാണ് ഇന്നും വിസ്മയമായി നിറയുന്നതും.
മലയാളത്തിൽ മൺമറഞ്ഞ മറ്റൊരു പ്രതിഭയ്ക്കും ലഭിക്കാ ത്ത അപൂർവതയാണ്, ഓർമ്മയായി മാറിയശേഷം തിളക്കമേറുക എന്നത്. ആമഹത്വം മലയാളത്തെ വിസ്‌മയിപ്പിച്ച പത്മരാജന് മാത്രം സ്വന്തം. പെരുവഴിയമ്പലം മുതൽ ഞാൻ ഗന്ധർവ്വൻ വരെയുള്ള സിനിമകളിൽ കാമവും ക്രോധവും പകയും പ്രതികാരവും പ്രണയവും മനോഹരമായി കാഴ്‌ചയാക്കി കൊണ്ട് ഇന്നും ആ സിനിമകൾ മുന്നോട്ട് വച്ച പ്രമേയങ്ങൾ ചർച്ചകളിൽ നിറ യുകയും ചെയ്യുന്നു. പത്മരാജനിൽ നിന്ന് സാഹിത്യവും സിനിമയും വേർതിരിച്ചെടുക്കുക പ്രയാസമാണ്. ഏതിനാണ് സൗന്ദര്യം കൂടുതൽ എന് പറയുക വയ്യ. അത്രമാത മാണ് ആ മാന്ത്രിക തൂലിക യുടെ സൗന്ദര്യം. ‘സൂര്യസ്‌പ ർശമുള്ള പകലുകളിൽ ഇനി നീ ഇല്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്‌പർശം ഉള്ള രാത്രികളും. നിനക്കിനി ആ കയുള്ളത് ഈ രാത്രി മാത്രം. ഇന്നത്തെ ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വിശാൻ തുടങ്ങുമ്പോൾ നി ഈ ഭൂമിയിൽ നിന്ന് യാത്രയാകാൻ തുടങ്ങുന്നു. ഒരിക്കലും തിരിച്ചു വരവില്ലാത്ത യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാനാവില്ല. അതെ, തിരിച്ചു വിളിക്കാൻ ആവാത്ത ഒരു ലോക ലോകത്തേക്ക് മലയാള ത്തിന്റെ പ്രിയ ഗന്ധർവ്വൻ പത്മ രാജൻ യാത്രയായി പറയാൻ ഒരുപാട് കഥകൾ ബാക്കിവച്ച്.
ലേഖകൻ
പ്രവീൺ ചന്ദ്ര പ്രതാപ്