തിരുവനന്തപുരം :വൈദ്യശാസ്ത്ര മേഖലയിലെ 6 തനത് ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഉൽപ്പാദനം വിപുലപ്പെടുത്തി പരമാവധി ജനങ്ങളിലെത്തിക്കുന്നതിനായി സ്വകാര്യ മേഖലക്ക് കൈമാറിയതിന് തിരുവനന്തപുരത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിനെ അഭിനന്ദിച്ച് ശ്രീ.രാജീവ് ചന്ദ്രശേഖർ .
“പ്രധാനമന്ത്രി മോദിയുടെ വികസിത ഭാരതം എന്ന വീക്ഷണ പ്രകാരം നിരവധി മലയാളി യുവാക്കളെ സഹായിക്കുന്നതിന് നമ്മുടെ തിരുവനന്തപുരത്തെ ഒരു റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഹബ്ബാക്കി മാറ്റുകയെന്നത് എൻ്റെയും കാഴ്ചപ്പാടും ആത്യന്തിക ലക്ഷ്യവുമാണ്. അതിലേക്കുള്ള യാത്രയിൽ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകും”. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിനെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽക്കുറിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുവരെ 90 സാങ്കേതിക കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. 248 ഇന്ത്യൻ പേറ്റൻറുകളും 28 വിദേശ പേറ്റൻറുകളും 84 ഡിസൈൻ രജിസ്ട്രേഷനുകളും സ്വന്തമായുള്ള ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ടിന് തലസ്ഥാന ജില്ലയുടെ വികസന ഭൂപടത്തിൽ നിർണ്ണായക സ്ഥാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.