തിരുവനന്തപുരം :നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പ് നൽകിയതിന് പിന്നാലെ മരിച്ച,
മലയൻകീഴ് സ്വദേശിനി കൃഷ്ണയുടെ വീട് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് മുൻപ് ആരോഗ്യമന്ത്രി ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകിയത് ശരിയായില്ലെന്ന് വി. മുരളീധരൻ പറഞ്ഞു.
കൃത്രിമ രേഖകൾ ചമച്ച് തെളിവുകൾ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്.
കൃഷ്ണയ്ക്ക് നൽകിയ മരുന്നിൻ്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് അധികൃതർ നൽകുന്നത്.
വിശദമായ അന്വേഷണം ഉണ്ടാകുമെന്ന കലക്ടർ നൽകിയ ഉറപ്പ് പാലിക്കണം. സർക്കാർ ഗൗരവമായി വിഷയത്തിൽ ഇടപെടണം എന്നും വി. മുരളീധരൻ പറഞ്ഞു.
കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഇടപെടലും ഉണ്ടാകണമെന്ന് മുൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.