തിരുവനന്തപുരം :’ആശയങ്ങളുടെ തമ്പുരാൻ ‘എന്ന വിളിപ്പേരുള്ള ആദർശിന് വീണ്ടും അംഗീകാരം.ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്നചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കേരള സ്റ്റേറ്റിന്റെ തിരുവനന്തപുരം ജില്ലാ മീഡിയ കോഡിനേറ്ററായാണ് നിയമിച്ചത്.മുഖ്യമന്ത്രി യുടെ പ്രശംസ ഉൾപ്പെടെ നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് കരസ്ഥമാക്കിയ തിരുവനന്തപുരം കാരനായ ആദർശിന് ഇത് അർഹത ക്കുള്ള അംഗീകാരമാണ്.
പിറന്ന നാടിനും, ഭാവി തലമുറക്കും ഉതകുന്ന രീതിയിൽ അനവധി ആശയങ്ങളും പ്രവർത്തനങ്ങളും ആദർശ് നാടിനും, അധികാരികൾക്കും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ തന്റെ ആശയങ്ങൾ സമൂഹത്തിനുമുന്നിൽ എത്തിച്ച ആദർശിനെ കുറിച്ച് കേരള മുഖ്യമന്ത്രിയും ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയും വളരെയധികം പ്രശംസിച്ചിരുന്നു.
രാജീവ് ഗാന്ധി നാഷണൽ അവാർഡ്
ബെസ്റ്റ് ഓഫ് ഇന്ത്യ അവാർഡ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്
തുടങ്ങിയ ദേശീയ പുരസ്കാരങ്ങളോടൊപ്പം
നവ കേരള സദസിൽ വച്ച്
ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന ഡോക്ടർ അംബേദ്കർ
ദേശീയ പുരസ്കാരം മുഖ്യമന്ത്രി നേരിട്ടു നൽകി.അങ്ങനെ ഒന്നിലധികം തവണ
ഒത്തിരി തവണ മുഖ്യമന്ത്രിയെ നേരിട്ട് കാണാനും അഭിനന്ദനങ്ങൾ വാങ്ങാനും ആദർശിന് സാധിച്ചു
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്, മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ തുടങ്ങിയവർ ആദർശിന്റെ ആശയങ്ങൾക്ക് പ്രശംസ പത്രങ്ങൾ നൽകിയിട്ടുണ്ട്.
കോഴിക്കോട് വച്ച് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലും ആദർശ് പങ്കെടുത്തിരുന്നു.
ഡിഗ്രി വിദ്യാർത്ഥിയായ ആദർശ് നെയ്യാറ്റിൻകര വ്ലാത്താങ്കര സ്വദേശിയാണ്.പ്രവാസിയായ രമേശൻ നായർ പിതാവ്,അമ്മ ആശാ രമേശ്,വിദ്യാർഥിനിയായ
സഹോദരി അവന്തികയുമടങ്ങുന്നതാണ് കുടുംബം.
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ഗാന്ധി സ്മൃതി കുവൈറ്റ് നടപ്പിലാക്കാൻ ഉദ്ദേശിച്ച ‘സബർമതി ഭവന പദ്ധതി’ എന്ന ആശയത്തിന് തുടക്കം കുറിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയോടൊപ്പം ആദർശം ഒപ്പം ഉണ്ടായിരുന്നു.
ജനചിന്ത പ്രതിനിധി ആദർശമായി സംസാരിച്ചപ്പോൾ പറഞ്ഞത് ഇനിയും ഒട്ടനവധി പ്രവർത്തനങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും
ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ ദൗത്യം വളരെ കൃത്യതയോടെ കൂടി ചെയ്തു തീർക്കേണ്ടതാണെന്നും തന്റെ ശ്രദ്ധയിൽപെടുന്ന തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധയിൽപ്പെടുന്ന
കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ കൃത്യതയോടെ കൂടി അധികാരികളുടെ മുമ്പിൽ എത്തിക്കുകയാണ് ദൗത്യം എന്നും ആദർശ് വ്യക്തമായിചൈൽഡ് പ്രൊട്ടക്ഷൻ തിരുവനന്തപുരം ഡിസ്റ്റിക് മീഡിയ കോഡിനേറ്ററായി തിരഞ്ഞെടുത്തുകൊണ്ടുള്ള അതോറിറ്റി അറിയിപ്പ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, കുട്ടികളുടെ കല, സാംസ്‌കാരിക, സാമൂഹ്യ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ പുതിയ ചുമതല വഴി സാധിക്കുമെന്ന് കരുതുന്നതായും ആദർശ് പ്രതികരിച്ചു.