കേരള സർവകലാശാല വളപ്പിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയില്ല- വിസി സിൻഡിക്കേറ്റ് യോഗം മാറ്റിവെച്ചു,കോടതി വിധി വരാതെ യൂണിവേഴ്സിറ്റി യൂണിയൻ രൂപീകരിക്കാനാവില്ലെന്ന് വിസി1 min read

 

തിരുവനന്തപുരം : യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ വിസി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സർവ്വകലാശാല ക്യാമ്പസിനുള്ളിൽ  പന്തൽ കെട്ടി എസ്എഫ്ഐ വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരുന്ന സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കുന്നതിന് വിസി ഇന്ന് ക്യാമ്പസിലെത്തിയില്ല . ക്യാമ്പസിൽ വിദ്യാർത്ഥികളുടെ സമരം തുടരുന്നതായ രജിസ്ട്രാറുടെ റിപ്പോർട്ടിനെ തുടർന്ന്   ഇന്ന് ചേരാനിരുന്ന സിൻഡിക്കേറ്റ് യോഗം  മാറ്റിവയ്ക്കാൻ
വിസി ഡോ: മോഹനൻ കു ന്നുമ്മേൽ രജിസ്ട്രാർക്ക്‌ നിർദ്ദേശം നൽകി.

സർവകലാശാല ക്യാമ്പസിനുള്ളിൽ പന്തൽ കെട്ടി സമരം നടത്തുന്നത് ഇതാദ്യമായാണ്. പന്തൽ പൊളിച്ചു മാറ്റി ക്യാമ്പസിനുള്ളിൽ നിന്ന് സമരം പുറത്തേക്ക് മാറ്റാൻ യൂണിവേഴ്സിറ്റി, പോലീസിന് നിർദ്ദേശം നൽകിയെങ്കിലും പോലീസ് മേൽ നടപടികൾ സ്വീകരിച്ചില്ല. വി സി യൂണിവേഴ്സിറ്റിയിൽ  എത്തിയാൽ സംഘർഷത്തിന് സാധ്യത ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വൈസ് ചാൻസലറെ അറിയിക്കുകയാ യിരുന്നു .

യൂണിവേഴ്സിറ്റി യൂണിയൻ അടിയന്തരമായി രൂപീകരിക്കാതെ വിസി യെ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെ ന്നതാണ് എസ്എഫ്ഐയുടെ നിലപാട്.എന്നാൽ ഈ വർഷത്തെ കോളേജ് യൂണിയൻ കൗൺസിലർതെരഞ്ഞെടുപ്പ്പൂർത്തിയായതുകൊണ്ട് പുതിയ കൗൺസിലർമാരിൽ നിന്നും യൂണിയൻഭാരവാഹികളെ തെരഞ്ഞെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

യൂണിയൻ രൂപീകരിക്കുന്നത് സംബന്ധിച്ച ഹർജ്ജി കോടതിയുടെ പരിഗണനയിലാണ്. യൂണിയൻ തിരഞ്ഞെടുപ്പിനൊ പ്പം വിദ്യാർത്ഥികളുടെ സെനറ്റ് തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും ബാലറ്റ് പേപ്പർ ഒരു വിഭാഗം വിദ്യാർത്ഥികൾ നശിപ്പിച്ചതിന് തുടർന്ന് സെനറ്റ് വോട്ടെണ്ണൽ പൂർത്തിയാക്കാ നായില്ല. യൂണിയൻ തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു വെ ങ്കിലും വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യൂണിയന്റെ വോ ട്ടെണ്ണൽ രേഖകൾ നശിപ്പിക്കപ്പെട്ടതുകൊണ്ട് വിസി ക്ക്‌ യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം അംഗീകരിക്കാനാവുന്നില്ല.

യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി പരിശോധിക്കാൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതി രണ്ടുമാസം കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതുത റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക് നൽകിയിരിക്കുകയാണ്.ഹർജ്ജി യിൽ കോടതിയുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ യൂണിയൻ രൂപീകരിക്കാനാവു

*സിൻഡിക്കേറ്റ്* *മാറ്റിവെച്ചത്*
*സംഘർഷം ഒഴിവാക്കാൻ*

ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ ഒത്താശയോടു കൂടിയാണ് ക്യാമ്പസിൽ  ആദ്യമായി പന്തൽ കെട്ടി വിദ്യാർത്ഥികൾ നടത്തുന്നത്.വിസി ഓഫീസിൽ പ്രവേശിക്കുന്നത് തടയുമ്പോൾ ഉണ്ടാകാനിടയുള്ള സംഘർഷം ഒഴിവാക്കുന്നതിനു വേണ്ടിയാണ്  സിൻഡിക്കേറ്റ് യോഗം മാറ്റിവെച്ചത് . ഒരു ഡോക്ടർ എന്ന നിലയിൽ രോഗം വരാതെ രോഗത്തെ  പ്രതിരോധിക്കുക എന്ന  തത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ക്യാമ്പസ്സിൽ സംഘർഷം ഒഴിവാക്കുവാൻ താൻ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാത്ത തെന്നും, വിസി അംഗീകരിക്കേണ്ട ഫയലുകളോ,   ഒപ്പ് വയ്ക്കേണ്ട ഡിഗ്രി സർട്ടിഫിക്കുകളോ  വിസി യുടെ ഓഫീസിൽ കെട്ടിക്കിടപ്പി ല്ലെന്നും വിസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *