തിരുവനന്തപുരം :വിസി യുടെ അസാന്നിധ്യത്തിൽ വിസിയുടെ ചുമതല വഹിക്കേണ്ട പിവിസിയുടെ യോഗ്യതകളിൽ കുറവ് വരുത്താൻ നിയമഭേദഗതിയിലൂയിടെ തീരുമാനിച്ചത് സിപിഎം അനുകൂല അധ്യാപക സംഘടനകളിലെ നേതാക്കളായ അസോസിയേറ്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനു വേണ്ടിയാണ്.
നാളിതുവരെ പ്രൊഫസ്സർ, പ്രിൻസിപ്പൽ പദവികളിലുള്ളവരെമാത്രമാണ് പിവിസി നിയമനത്തിന് പരി ഗണിച്ചിരുന്നത്.
സർക്കാർ കോളേജുകളിൽ
പ്രിൻസിപ്പൽ നിയമനത്തിന് യു ജി സി യോഗ്യരായ സിപിഎം അധ്യാപക നേതാക്കൾ ഇല്ലാത്തത് കൊണ്ട്
അസോസിയേറ്റ് പ്രൊഫസ്സർമാർക്ക് പ്രിൻസിപ്പലിന്റെ ചുമതല നൽകുന്നതിന് സമാനമായാണ് അസോസിയേറ്റ് പ്രൊഫസർമാരെ പിവിസി യുടെ യോഗ്യത കളിൽ ഇളവ് വരുത്തി നിയമിക്കുന്നത്.
നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്ന പ്രൊഫസ്സർ യോഗ്യത സിപിഎം ലെ ചില ഉന്നതരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ കുറവ് ചെയ്യുകയായിരുന്നു.
സർവകലാശാലയിലെ രജിസ്ട്രാർ,പരീക്ഷ കൺട്രോളർ, ഫൈനാൻസ് ഓഫീസർ, പ്ലാനിങ് ഡയറക്ടർ ജോയിന്റ് രജിസ്ട്രാർ എന്നിവരുടെ താഴെ പദവിയിലുള്ള ഒരു അധ്യാപകൻ ആയിരിക്കും മേലിൽ പിവിസി തസ്തികയിൽ നിയമിക്കപ്പെടുക. കേരള സർവ്വകലാശാലയിൽ ദിവസവേതന ശമ്പള കാലയളവ് കൂടി കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസറായി വിവാദ നിയമനം നേടിയ സിപിഎം അധ്യാപകനേതാവിനെ കേരള സർവ്വകലാശാലയിൽ പിവിസിയായി നിയമിക്കുന്നതിന് വേണ്ടിയാണ് യോഗ്യത കുറച്ചു കൊണ്ടുള്ള നിയമഭേദഗതിയെന്ന് ആരോപണമുണ്ട്. നിയമ ഭേദഗതി ബില്ല് തയ്യാറാക്കുന്നതിന് ചുക്കാൻ പിടിച്ച ചിലരും മറ്റ് സർവ്വകലാശാലകളിലെ പിവിസി തസ്തികകൾ ലക്ഷ്യം വയ്ക്കുന്നുണ്ട്.
2025ലെ യുജിസി കരട് റെഗുലേഷനിൽ പിവിസി തസ്തിക തന്നെ ഒഴിവാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പിവിസി യുടെ യോഗ്യതയിൽ ഇളവ് വരുത്തിയ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.