എസ്എഫ്ഐ നേതാവിന് സിൻഡിക്കേറ്റ് മെമ്പർ പദവി;മുൻ ഗവർണറെ വഴിയിൽ തടഞ്ഞതിന് സർക്കാരിന്റെ പാരിതോഷികമെന്ന് ആക്ഷേപം,നാമനിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ഗവർണർക്കും മുഖ്യമന്ത്രിക്കും  നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

തിരുവനന്തപുരം :മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് പരിതോഷികമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. നാല് വർഷമാണ് കാലാവധി.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം എ വിദ്യാർഥി എസ്. കെ. ആദർശിനെയാണ് സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശംചെയ്തത്. വിദ്യാർഥിപ്രതിനിധി ഓപ്പൺ സർവകലാശാല വിദ്യാർത്ഥി ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ടി സി വാങ്ങി ഓപ്പൺ സർവകലാശാലയുടെ തിരുവനന്തപുരം തുമ്പസെൻറ് സേവിയേഴ്സ് കോളേജ് ലേണേഴ്സ് സപ്പോർട്ട് സെൻററിൽ വിദ്യാർഥിയായി അടുത്ത ദിവസം രജിസ്റ്റർ ചെയ്യിച്ച ശേഷമാണ് നാമനിർദ്ദേശം നടത്തിയത്.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തെ ആക്രമിച്ചതിന്റെ പേരിൽ ആദർശിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ആദർശ്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി പറ്റുന്ന സ്ഥാപനങ്ങളിൽ ഒന്നെന്ന് ആരോപണമുള്ള,വിദേശരാജ്യങ്ങളി ലേയ്ക്ക് ഉന്നത വിദ്യാഭ്യാസ പഠനത്തിനായി സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികളെ കയറ്റി അയക്കുന്ന പ്രമുഖ ഏജൻസിയുടെ ഡയറക്ടറായ ഡോ:റെനി സെബാസ്റ്റ്യനാണ് സിൻഡിക്കേറ്റ് അംഗമായി സർക്കാർ വീണ്ടും നാലു വർഷത്തേക്ക് നാമ നിർദ്ദേശം നൽകിയത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കിമാറ്റുന്നതിനും വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശത്തേയ്ക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടി  സ്വകാര്യ സർവകലാശാല
കൾ സംസ്ഥാനത്ത് ആരംഭിക്കാൻ നിയമം പാസ്സാക്കിയ സംസ്ഥാന സർക്കാരാണ്,ഇവിടെ നിന്നും  വിദ്യാർത്ഥികളെ വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന ഏജൻസിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഏജൻസിയുടെ ഡയറക്ടർക്ക്  സിൻഡിക്കേറ്റ് അംഗത്വം വീണ്ടും നൽകിയിരിക്കുന്നത്.

സർവ്വകലാശാലയിൽ എൻറോൾ ചെയ്യപ്പെടുന്ന വിദ്യാർഥികളുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിക്കുക വഴി,ഓപ്പൺ യൂണിവേഴ്സിറ്റിയെ സ്വന്തം ഏജൻസിയുടെ വളർച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുത്താനാവും.

ഗവർണറെ ആക്രമിച്ചതുൾ പ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഒരു വിദ്യാർത്ഥിയെയും,
വിദ്യാർത്ഥികളെ വിദേശത്തേക്ക്  കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെയും  സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശങ്ങൾക്ക് വഴിവെയ്ക്കുമെന്നും,  പ്രസ്തുത നാമ നിർദ്ദേശങ്ങൾ അടിയന്തിരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )

Leave a Reply

Your email address will not be published. Required fields are marked *