ഗവർണർ അനുമതി നൽകിയില്ല ;കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ് ബില്ലുകൾ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കില്ല1 min read

27/2/23

തിരുവനന്തപുരം :കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ്‌ സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് ബില്‍ അവതരണം മാറ്റിവച്ചു .

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി മാര്‍ച്ച്‌ ആറിന് കഴിയുന്നതിനാല്‍ താത്കാലിക ക്രമീകരണം എര്‍പ്പെടുത്താനാണ് ബില്‍. എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിര്‍ദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ.

താത്കാലിക സെനറ്റിലും സിന്‍ഡിക്കേറ്റിലും ഗവര്‍ണര്‍ സ്വന്തംനിലയില്‍ നാമനിര്‍ദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വരുന്നത് ഒഴിവാക്കാനും സര്‍വകലാശാലാ ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ബില്‍ നിയമമാവുകയും നടപ്പാക്കുകയും ചെയ്യുമ്ബോള്‍ സാമ്ബത്തികബാധ്യത ഉണ്ടാവുമെങ്കില്‍ അത് അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുവാദം വേണം. ഈ ബില്‍ അത്തരത്തിലുള്ളതാണ്. അനുമതിതേടി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് കത്തുനല്‍കി. എന്നാല്‍, അദ്ദേഹം അനുവദിച്ചില്ല.

ഗവര്‍ണര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തി. എം.എല്‍.എ.മാരില്‍നിന്ന് ഭേദഗതികളും സ്വീകരിച്ചു. ബില്ലിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിന് തിരിച്ചു. ഇനി മാര്‍ച്ച്‌ രണ്ടിനേ അദ്ദേഹം മടങ്ങിയെത്തൂ.

സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി കഴിയുന്നതിനാല്‍ സര്‍വകലാശാലാ നിയമപ്രകാരം ഗവര്‍ണര്‍ താത്കാലിക സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ഷിബി എം. തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *