തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിൽ മരണപെട്ട സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിസി ഡോ: എം. ആർ. ശശീന്ദ്രനാഥിനെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നും, വിസിയുടെ നിയമനം അസാധു വാ ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ്ചാൻസലർ നിയമനത്തിന് രൂപീകരിച്ച സേർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഒഴിവാക്കി പകരം ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റി ട്യൂറ്റ് ഡയറക്ടറെയാണ് ഉൾപ്പെടുത്തിയിരുന്നത് .
ഗവർണറുടെ പ്രതിനിധിയായി കമ്മിറ്റിയിലേക്ക് നിയോഗിച്ചത് കാർഷിക സർവകലാശാലയുടെ വൈസ് ചാൻസിലറെ യാണ്. വെറ്ററിനറി സർവകലാശാലയുടെ മാതൃ സർവകലാശാലയായി കാർഷിക സർവ്വകലാശാല ഇപ്പോഴും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൊണ്ട് കാർഷിക വിസി യെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമാണ്. സേർച്ച് കമ്മിറ്റി അംഗങ്ങൾ ഒരു കാരണവശാലും സർവ്വകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ ആകരുതെന്നാണ്
യുജിസി വ്യവസ്ഥ.
യുജിസി പ്രതിനിധിയെ ഒഴിവാക്കി ICAR ന്റെ പ്രതിനിധിയെ സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി നിയമനം നൽകിയ ഫിഷറീസ് യൂണിവേഴ്സിറ്റി വിസി യുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ റദ്ദാക്കിയതിനുസമാനമാണ് സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് ഇപ്പോൾ സസ്പെൻഷനിലായ ശശീന്ദ്രനാഥിന്റെ നിയമനവും.
സേർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഒഴിവാക്കി നിയമനം നൽകിയ കാരണത്താ ലാണ് KTU വിസി യുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയത്.