സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് കാലാവധി കഴിഞ്ഞിട്ടും പുനസംഘടന നീട്ടുന്നു,എക്സ് MP. പി.കെ ബിജു അടക്കം അനധികൃതമായി തുടരുന്നുവെന്നും കാണിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതിനൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :കഴിഞ്ഞ ഏപ്രിലിൽ കാലാവധി പൂർത്തിയായ സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതായും, പി കെ ബിജു എക്സ് MP ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നതായും പരാതി.

എന്നാൽ ജൂലൈ 15 ന് കാലാവധി പൂർത്തിയായ എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് കഴിഞ്ഞ ദിവസം സർക്കാർ പുനഃസംഘടിപ്പിച്ചു.

2020 ഏപ്രിൽ രണ്ടിന് രൂപീകരിച്ച സാങ്കേതിക സർവ്വകലാശാല ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ 2024ഏപ്രിലിലാണ് അവസാനിച്ചത്.
യൂണിവേഴ്സിറ്റി നിയമ പ്രകാരം നാലുവർഷം കൂടുമ്പോൾ നിർബന്ധമായും പുനഃസംഘടിപ്പിക്കേണ്ടതാണ്.

പി.കെ. ബിജു ഉൾപ്പെടെ ആറുപേരെ പ്രത്യേക ഓർഡിനൻസ് പ്രകാരം 2021 ഫെബ്രുവരിയിൽ   ബോർഡ് ഓഫ് ഗവർണർമാരായും സിണ്ടിക്കേറ്റ് അംഗങ്ങളായും നിയമിച്ചുവെങ്കിലും ഓർഡിനൻസിന് പകരം നിയമസഭ പാസ്സാക്കിയ ബില്ല് ഗവർണർ അംഗീകരിക്കാത്തതുകൊണ്ട് ഓർഡിനൻസ് നിലവിലില്ലാതായി.

*സമിതിയുടെ പുനസംഘടന വരെ മാത്രമേ നോമിനേറ്റഡ് അംഗങ്ങൾക്ക് തുടരുവാൻ സർവകലാശാല ചട്ടം അനുവദിക്കുന്നുള്ളു എന്നതിനാൽ 2021 ൽ നോമിനേറ്റ് ചെയ്യപ്പെട്ട പി. കെ. ബിജു ഉൾപ്പടെയുള്ള ആറു പേർക്ക് ഭരണസമിതി അംഗത്വം നാലു വർഷം തികയും മുൻപ് തന്നെ നഷ്ടപ്പെടും.* വീണ്ടും പുനസംഘ ടിപ്പിച്ചാൽ നിയമ ഭേദഗതിയിലൂടെ പുതുതായി ഉൾക്കൊള്ളിച്ച ആറുഅംഗങ്ങളെ വീണ്ടും നാമനിർദ്ദേശം ചെയ്യാൻ വ്യവസ്ഥയില്ലാത്ത സാഹചര്യത്തിലാണ് സിണ്ടിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാതെ നീട്ടി കൊണ്ട് പോകുന്നത്. പി.കെ. ബിജു എക്സ് എം. പിയ്ക്ക് പുറമെ ഡോ: ബി.എസ്. ജമുന, അഡ്വ:ഐ. സാജു, വിനോദ്കുമാർ, ഡോ: എസ്. വിനോദ് മോഹൻ, ജി.സഞ്ജീവ് എന്നീ ആറുപേരെയാണ്  ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു തൊട്ടുമുൻപ് ഓർഡിനൻസിലൂടെ നാമനിർദ്ദേശം ചെയ്തത്.

അനധികൃതമായി തുടരുന്ന ബോർഡ് ഓഫ് ഗവർണർമാരെയും സിൻഡിക്കേറ്റിനെയും പിരിച്ചുവിടണമെന്നും സാങ്കേതിക സർവ്വകലാശാല ഭരണസമിതി ഉടനടി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി

Leave a Reply

Your email address will not be published. Required fields are marked *