മുൻ എംപി ഡോ:പി.കെ ബിജു ഉൾപ്പെടെ ആറുപേർ അനധികൃതമായി സിൻഡിക്കേറ്റിൽ,പുറത്താക്കണമെന്നും,കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങൾ പുനഃ പരിശോധിക്കണമെന്നും ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

10/2/23

തിരുവനന്തപുരം :കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

പ്രതിപക്ഷ നേതാവ് ഇന്ന് കോട്ടയത്ത്‌ നടത്തിയ പത്രസമ്മേളനത്തിൽ ഗുരുതരമായ ഈ നിയമ ലംഘനം വെളിപ്പെടുത്തിയിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ വിസി യുടെയും ഒത്താശയോടെയാണ് ഇവരെ തുടരാൻ അനുവദിച്ചതെന്നും ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുന: പരിശോധിക്കണമെന്നും, ഈ കാലയളവിൽ വാങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം പിയുമായ ഡോ:പി.കെ. ബിജു, സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ:ഐ. സാജു, കേരള സർവകലാശാല മുൻ അധ്യാപിക ഡോ: ബി.എസ്. ജമുനാ, എൻജിനീയറിങ് കോളേജ് അധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, എസ് വിനോദ് മോഹൻ എന്നിവരെയാണ് കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനുതൊട്ട്മുമ്പ് നാമനിർദേശം ചെയ്തത്.

2021 ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിയമഭേദഗതി യിലൂടെയാണ് ഈ ആറുപേരെ നാമ നിർദ്ദേശം ചെയ്തത്. 2021 ഫെബ്രുവരി 20 പുറപ്പെടുവിച്ച ഈ ഓ ഓർഡിനൻസ് ജൂലൈ രണ്ടിനും, ആഗസ്റ്റ് 24നും റീ പ്രമുൽഗേറ്റ് ചെയ്തിരുന്നു.

2021 ഒക്ടോബറിൽ ഈ ഓർഡിനൻസിന് പകരം നിയമസഭ ബിൽ പാസാക്കിയെങ്കിലും നിയമവിരുദ്ധ ഭേദഗതി ചൂണ്ടിക്കാട്ടി ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

നമ്പർ 50, 54 എന്നീ രണ്ട് ബില്ലുകളിലാണ് ഗവർണർ ഒപ്പ്വയ്ക്കാത്തത്.
ജില്ലാ ജഡ്ജിയെ സർവ്വകലാശാല ട്രിബൂണ ലായി ഗവർണർ നിയമിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് പകരം റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിയേയോ ജില്ലാ ജഡ്ജിയേയോ സർക്കാരിന് നിയമിക്കാമെന്ന ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയ തിനാലാണ് ബില്ല് ഒപ്പുവയ്ക്കാൻ ഗവർണർ വിസമ്മതിച്ചത്.

ബില്ല് ഗവർണർ അംഗീകരിക്കാതാ യതോടെ നവംബർ 14 മുതൽ ഓർഡിനൻസ് അസാധു ആവുകയായിരുന്നു. അസാധുവാകപ്പെട്ട പ്രസ്തുത ഓർഡിന ൻസിന്റെ പിൻബലത്തിലാണ് ആറുപേർ സിൻഡിക്കേറ്റിൽ 2021നവംബർ മുതൽ ഒരുവർഷത്തിലേറെയായി തുടരുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്.

ഓർഡിനൻസ് അസാധുവെയെങ്കിലും അനധികൃതമായി സിൻ ഡിക്കേറ്റ് അംഗങ്ങളായി തുടരുന്നവരെ പുറത്താക്കി നടപടിഎടുക്കുവാൻ അധികാരപ്പെട്ട മുൻ വൈസ് ചാൻസലർ ഡോ: M.S.രാജശ്രീ തയ്യാറായിരു ന്നില്ല.

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് നിയമവിരുദ്ധമായി സിൻഡിക്കേറ്റ് അംഗങ്ങൾ സർവ്വകലാശാലയുടെ അധികാര സ്ഥാനത്ത് തുടരുന്നത്.

സിറ്റിംഗ് ഫീ ഇനത്തിൽ ഓണറേറിയമായി 3000 രൂപയും യാത്രപടിയായി കിലോമീറ്ററിന് 19 രൂപയും അടക്കം ഓരോ മീറ്റിങ്ങിനും 10000 മുതൽ 15,000 രൂപ വരെ ഇവർ വാങ്ങുന്നുണ്ട്.ഒരു വർഷത്തിനുള്ളിൽ 50 ലക്ഷം രൂപ ഈ ഇനത്തിൽ സർവകലാശാല ഫണ്ട് അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്.

കേരള സർവകലാശാല സിറ്റിംഗ് ഫീയായി 750 രൂപയും യാത്രപടിയായി കിലോമീറ്ററിന് 9 രൂപയും നിശ്ചയിച്ചിരിക്കുമ്പോഴാ ഇരട്ടി തുക ഇവർ കൈപ്പറ്റുന്നത്.

സർവകലാശാലയുടെ ദൈനംദിനഭരണത്തിലും പരീക്ഷ നടത്തിപ്പിലും നിയമനങ്ങളിലും അനധികൃതമായി ഇടപെടുന്ന ഇവർ പുതുതായി ചുമതലയേറ്റ താൽക്കാലിക വൈസ് ചാൻസലർ ഡോ: സിസാ തോമസിന്മേൽ നിയന്ത്രണമേർപ്പെടുത്തി വൈസ്ചാൻസിറെ പുറത്താക്കാനുള്ള സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. അതിന്റെ ഭാഗമായി ഇവർ വിസി യെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പത്ര സമ്മേളനവും നടത്തിയിരുന്നു.

നിയമവിരുദ്ധമായി സർവകലാശാലയിൽ തുടരുന്ന ആറു സിൻഡിക്കേറ്റ്അംഗങ്ങളെ പുറത്താക്കാനും ഇവർ ഒരു വർഷത്തിലേറെയായി അനധികൃതമായി കൈപ്പറ്റിയ സാമ്പത്തിക അനൂകൂല്യങ്ങൾ തിരിച്ചു പിടിക്കാനും ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുനഃ പരിശോധിക്കാനും വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *