സി. എസ്. ഐ ഭരണ കാര്യാലയം തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം : വൈദികർ1 min read

തിരുവനന്തപുരം: സി. എസ്. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് സി. എസ്. ഐ വൈദികർ സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പ് റോയ്സ് മനോജ് വിക്ടറിനെയും കെ. ജി സൈമൺ ഐ. എ. എസി നെയും അഡ്മിനിസ്ട്രറ്റീവ് പ്രതിനിധികളായി മഹായിടവകയിൽ നിയോഗിച്ചത്. ജനാധിപത്യ ഭരണസംവിധാ നമുള്ള സി. എസ്. ഐ സഭയിൽ ഭരണ പ്രതിപക്ഷങ്ങളെ ഏകോപിച്ചുകൊണ്ട് പോകുന്നതിന് പകരം സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ് അദ്ദേഹം അഡ്മിനിസ്ട്രേറ്റർ ഭരണം നിർവ്വഹിക്കാനെത്തിയത്. 22-05-2024 9081/24 നമ്പർ പ്രകാരമുള്ള സുപ്രീം കോടതി വിധി മദ്രാസ് ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്തിയതനുസരിച്ചു അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞെങ്കിലും ബിഷപ്പ് അനധികൃതമായി തുടരുന്നു . ഇതിനെ വിശ്വാസികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്കെത്തിച്ചത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം സബ് കളക്ടറുടെ അധ്യക്ഷതയിൽ ഇരുകക്ഷിക്കാരുടെയും സമ്മതപ്രകാരം പരസ്പരം ധാരണയിൽ എത്തുകയും സുപ്രീംകോടതി അന്തിമ വിധി വരുന്നതു വരെയും മഹായിടവക ഭരണകാര്യാലയം അടച്ചിടുകയും ചെയ്തത്. എന്നാൽ ധാരണകൾക്കും വിധികൾക്കും എതിരായി ബിഷപ്പ് അനധികൃതമായി പ്രസ്താവനകൾ ഇറക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിഷപ്പിന് യാതൊരു അധികാരവും അന്തിമവിധി വരും വരെ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധികൾ 11/6 നും 21/6 നും ന്നു. ഇതാണ് സാഹചര്യം.

പള്ളികൾക്ക് ഏകോപിതമായി പ്രവർത്തിക്കാനോ വിശ്വാസികൾക്ക് മതപരമായും സാമൂഹികവുമായ അത്യാവശ്യങ്ങൾക്ക് മഹായിടവക കാര്യാലയത്തിലേക്ക് പ്രവേശിക്കുന്നതിനോ ഴിയുന്നില്ല. അഡ്മിഷൻ നടക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മരവി ച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണുള്ളത്.12 ലക്ഷത്തിൽ അധികം വരുന്ന വിശ്വാസികളെ അവഗണിക്കുന്നത് നിർഭാഗ്യകരമാണ്. ഏകദേശം ഒരു മാസമായി എൽ എം എസ് കോമ്പൗണ്ട് ഭരണ കാര്യാലയം അടഞ്ഞുകിടക്കുക ണ്. അതുകൊണ്ട് അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ട് അടഞ്ഞു കിടക്കുന്ന ഓഫീസുകൾ പ്രവർത്തിപ്പിക്കാനുള്ള ആവശ്യം സി. എസ്. ഐ വൈദികർ സർക്കാരിനോട് ആവശ്യപ്പെട്ടു
വൈദീകർ നടത്തിയ പത്രസമ്മേളനത്തിൽ
റവ . ജെ . ജയരാജ്
ഡോ.ടി ടി പ്രവീൺ
| അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), റവ.വേദരാജ്,റവ. ക്രിസ്റ്റൽജയരാജ്‌, റവ. ദേവ പ്രസാദ്, റവ. ജസ്റ്റിൻ കുമാർ, റവ. ബിബിൻ (PRO ), അഡ്വ. ബിജു ഇമ്മാനുവേൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *