എസ്.എഫ്.ഐ ക്കെതിരായ പ്രിൻസിപ്പലിന്റെ പരാമർശം-:എസ്എഫ്ഐ യെ വിമർശിച്ചതിന് സർക്കാർ പ്രിൻസിപ്പലിനെ തിരെ അച്ചടക്ക നടപടിയെടുക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ,പ്രിൻസിപ്പൽ എം. എസ്.എഫിനെ വിമർശിച്ചപ്പോൾ സർക്കാർ നടപടി എടുക്കാത്തത് എന്തെന്നും കോടതി1 min read

 

തിരുവനന്തപുരം :എസ്എഫ്ഐ  വിദ്യാർത്ഥി സംഘടനയെ ഒരു സാമൂഹ്യ മാധ്യമത്തിന് നൽകിയ ഇൻറർവ്യൂവിലൂടെ പരസ്യമായി വിമർശിച്ച പ്രിൻസിപ്പലിനെതിരെ സർക്കാർ എന്തിന് അച്ചടക്ക നടപടിയെടുക്കണമെ ന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നേരത്തെ പ്രിൻസിപ്പൽ എം.എസ്. എഫിനെ വിമർശിച്ചപ്പോൾ സർക്കാർ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു.

കാസർഗോഡ് ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന ഡോ: രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അന്വേഷണനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീൽ ഹർജ്ജിയിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കവേ ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നി വരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

സാമൂഹ്യ മാധ്യമത്തിൽ പ്രിൻസിപ്പൽ നൽകിയ ഇൻറർവ്യൂ പൂർണ്ണമായും ഓപ്പൺ കോടതിയിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ സർക്കാരിനെതിരെ യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

കാസർഗോഡ് ഗവൺമെൻറ് കോളേജ് ക്യാമ്പസ്സിൽ അച്ചടക്കം നടപ്പിലാക്കാൻ ശ്രമിക്കുകയും, മുൻ എസ്എഫ്ഐ നേതാക്കൾ അനാവശ്യമായി കോളേജിൽ പ്രവേശിക്കുന്നത് തടയുകയും, കോളേജിൽ വിദ്യാർത്ഥികൾ നടത്തുന്ന അസന്മാർ ഗിക പ്രവർത്തനങ്ങളും വ്യാപകമായ ലഹരി ഉപയോഗവും തടയാൻ ശ്രമിക്കുകയും SFI നേതാക്കൾക്കെതിരെ പരസ്യമായി പരാമർശം നടത്തുകയും ചെയ്തതിന്റെ പേരിൽ SFI നേതാക്കളുടെ പരാതിയുടെ  അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ: രമയെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കി  മഞ്ചേശ്വരം ഗവൺമെൻറ് കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.

SFI ക്കാരുടെ പരാതിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടായിരുന്നു പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം.
അധ്യാപികയ്ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണത്തിന് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സർക്കാർ    ചുമതലപ്പെടുത്തി . ഡോ: രമ മാർച്ച് 31 സർവീസിൽ നിന്നും വിരമിക്കുന്നതിനുമുൻ പ് അധ്യാപികയ്‌ക്കെതിരെ തിരക്കിട്ട് അന്വേഷണം പൂർത്തിയാക്കണമെന്ന SFI യുടെ സമ്മർദ്ദം പരിഗണിച്ചാണ്  സർക്കാരിന്റെ നടപടി.വിരമിക്കുന്നതിനുമുൻപ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും,അന്വേഷണം പൂർത്തിയാകുന്നതുവരെ അധ്യാപികയുടെ പെൻഷൻ ആനുകൂല്യങ്ങൾ അനിശ്ചിതമായി തടയുകയുമാണ് ഉന്നം.

അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് അധ്യാപിക അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനലിനെ സമീപി ച്ചുവെങ്കിലും അച്ചടക്ക നടപടി തുടരാൻ സർക്കാരിന് അനുമതി നൽകിയിരുന്നു.

ഈ മാസം 12 ന് കാസർഗോഡ് കോളേജിൽ അന്വേഷണത്തിന് നേരിട്ട് എത്തിച്ചേരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. SFI അധിപത്യമുള്ള കോളേജിൽ അന്വേഷണത്തിന് ഹാജരാകുന്നതിലെ സുരക്ഷ ഭീഷണി അധ്യാപിക ചൂണ്ടിക്കാ ട്ടിയത് കണക്കിലെടുക്കാതെയാണ് ഡോ: രമയെ കോളേജിൽ എത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.കോടതി സ്റ്റേ നൽകിയത് കൊണ്ട് അന്വേഷണം നിർത്തി വയ്‌ക്കേണ്ടിവന്നു.

ഹർജ്ജികാരി ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *