കാർഷിക സർവകലാശാല ജനറൽ കൗൺസിൽ- ഗവർണറുടെ നിർദ്ദേശം കൗൺസിൽ നിരാകരിച്ചു1 min read

 

തിരുവനന്തപുരം :വിസി നിയമത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർവ്വകലാശാലയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് ഗവർണറുടെ നിർദ്ദേശപ്രകാരം ഇന്ന് ചേർന്ന് കാർഷിക സർവകലാശാല ജനൽ കൗൺസിൽ യോഗം, നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി ഭേദഗതിനിയമം ഗവർണർ ഒപ്പു വയ്ക്കാത്തതുകൊണ്ട് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സർവകലാശാല പ്രൊ ചാൻസലർ കൂടിയായ കൃഷിമന്ത്രിയും
LDF തീരുമാനത്തോട് യോജിക്കുകയായിരുന്നു.

സർവകലാശാലയുടെ മുൻ വിസി യും ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമായ ഡോ: പി. രാജേന്ദ്രന്റെ പേര് സെർച്ച്കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയായി തെരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ: ബി. അശോക് യോഗത്തിൽ അവതരിപ്പിച്ചു. കോൺഗ്രസിലെ നാല് അംഗങ്ങൾ വിസി യുടെ ഔദ്യോഗികപ്രമേയത്തെ അനുകൂലിച്ചപ്പോൾ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗാംഗങ്ങളും സെർച്ച് കമ്മിറ്റിയിലേക്ക് അംഗത്തിന്റെ പേര് നൽകാൻ പാടില്ലെന്ന നിലപാട് കൈക്കൊള്ളുകയും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കൗൺസിൽ യോഗം വിളിച്ചു ചേർത്തത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകുന്നതിനുവേണ്ടി ആകുമ്പോൾ മറ്റ് പേരുകൾ ഒന്നും തന്നെ നിർദ്ദേശിക്കാത്തത് കൊണ്ട് ഔദ്യോഗ പ്രമേയത്തിന് നിയമ സാധുത ഉണ്ടെന്നാണ് കോൺഗ്രസ് അംഗങ്ങളുടെ നിലപാട്.

ഈ മാസം തന്നെ എല്ലാ സർവ്വകലാശാലകളും സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദ്ദേശമനുസരിച്ച് 16ന് കേരളയിലും, 17 ന് കൊച്ചിയിലും, മാസ അവസാനം കണ്ണൂരും യോഗം ചേരുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങൾ എല്ലാ സർവ്വകലാശാലകളിലും ഇന്ന് ‘കാർഷിക’യിൽ കൈക്കൊണ്ട നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക.

നിയമസഭ പാസ്സാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ഗവർണർ അംഗീകരിക്കാത്തി ടത്തോളം നിലവിലെ നിയമമായിരിക്കും ബാധകമാവുക. സർവ്വകലാശാല പ്രതിനിധിയെ നൽകാൻ സർവ്വകലാശാലകൾ ക്ക് ബാധ്യതയുണ്ട്. സേർച്ച്‌ കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്ത് ‘കേരള’യിലെ ചില സെനറ്റ് അംഗങ്ങൾ കോടതിയെ സമീപിച്ചപ്പോൾ യൂണിവേഴ്സിറ്റി നിശ്ചിത സമയത്തിനുള്ളിൽ പ്രതിനിധിയെ നൽകണമെന്നും ഇല്ലെങ്കിൽ ഗവർണർക്ക് വിസി നിയമന നടപടികൾ തുടരാമെ ന്നും ഉത്തരവായിരുന്നു.

യൂണിവേഴ്സിറ്റികൾ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ വിസമ്മതിച്ചാൽ, യൂണിവേഴ്സിറ്റി പ്രതിനിധികൾ കൂടാതെ വിസി മാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഡോ: മേരി ജോർജിന്റെ ഹർജ്ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *