കുട്ടിയെ നേരത്തേ കണ്ടു വച്ച ശേഷം സ്വബോധത്തോടെ ആയിരുന്നു അതിക്രമം: പ്രതിയെ റിമാൻഡ് ചെയ്തു1 min read

ആലുവ : ആലുവ എടയപ്പുറത്ത് വീട്ടിനുള്ളില്‍ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിനെ (27) ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷകസംഘം ഏഴു ദിവസത്തേക്ക് പ്രതിയെ  കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കുന്നതാണ്.

പ്രതി  പ്രാഥമിക ചോദ്യം ചെയ്യലില്‍  കുറ്റം സമ്മതിച്ചു. കുട്ടിയെ നേരത്തേ കണ്ടുവച്ചിരുന്നതായും വെളിപ്പെടുത്തി. പീഡനം, കവര്‍ച്ച എന്നീ ലക്ഷ്യങ്ങളോടെയാണ് വീട്ടില്‍ എത്തിയത്. വീടിനുസമീപത്ത് തന്നെ  നേരത്തേയും വന്നിട്ടുണ്ട്. എന്നാല്‍, അന്നത്തെ നീക്കം വിജയിച്ചിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അനുജന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു പ്രതി ചെയ്തിരുന്നത്. ബുധനാഴ്‌ച  രാത്രി ഇരുവരും വീട്ടിലുണ്ടാകില്ലെന്ന് കുട്ടിയുടെ അച്ഛന്റെ പരിചയക്കാരായ അതിഥിത്തൊഴിലാളികളില്‍നിന്ന് മനസ്സിലാക്കിയിരുന്നു . നേരത്തേതന്നെ വീടിനുസമീപത്തെത്തി ഒളിച്ചിരുന്നു. കുട്ടിയുടെ അച്ഛനും അനുജനും പോയെന്ന് ഉറപ്പാക്കിയശേഷമായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങള്‍ നടത്തിയത്.

ബലാത്സംഗം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ്. സ്വബോധത്തോടെയായിരുന്നു കൃത്യം നിർവഹിച്ചിരുന്നത് എന്നും  പ്രതി ലഹരിയിലായിരുന്നില്ലെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

പെരുമ്പാവൂരിലും സമാന കുറ്റകൃത്യം നടത്താൻ ശ്രമിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ലക്ഷ്യമിട്ടെങ്കിലും നീക്കം പാളി. ഈ സംഭവത്തിലും പോക്സോ വകുപ്പുകള്‍പ്രകാരമാണ്  പ്രതിചേര്‍ത്തത് . ക്രിസ്റ്റില്‍ രാജിനെതിരെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 12 കേസുണ്ട്. അന്വേഷണത്തിന് ആലുവ റൂറല്‍ എസ്പി വിവേക്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *