കണ്ണൂർ സർവകലാശാല ; ബികോം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എം.എ ക്ക് പഠിക്കുവാൻ അനുവാദം,നടപ്പാക്കുന്നത് എസ്എഫ്ഐ നേതാകൾക്ക് വേണ്ടിയെന്ന് ആക്ഷേപം,നടപ്പാക്കരുതെന്ന് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

11/7/23

കണ്ണൂർ :ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാർഥികൾക്ക്(LRP–
Language Reduced Pattern)
എം.എ (ഇംഗ്ലീഷ്) ബിരുദത്തിന് പ്രവേശനം ലഭിക്കുവാൻ കണ്ണൂർ സർവ്വകലാശാല റെഗുലേഷനിൽ മാറ്റം വരുത്തുന്നു. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുന്നത് സപ്പ്ളിമെന്ററി ആയി
ബി കോം പരീക്ഷ പാസ്സായ ഒരു എസ്എഫ്ഐ നേതാവിന് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നൽകുന്നതിന് വേണ്ടിയാണെന്നാണ് ആക്ഷേപം.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ മുൻകൈയെടുത്ത്  വിളിച്ചുചേർത്ത ഇംഗ്ലീഷ് അധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിൽ വെച്ചാണ് ഒന്നാം ഭാഷയായി ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബികോം വിദ്യാർത്ഥികൾക്ക് എം. എ ഇംഗ്ലീഷിൽ ചേരുവാൻ റെഗുലേഷൻ മാറ്റം വരുത്തുവാൻ തീരുമാനിച്ചത്. 1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽനിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്.

കാസർഗോഡ് ഗവൺമെൻറ് കോളേജിലെ SFI വിദ്യാർത്ഥി നേതാവ് ഇമ്മാനുവന് അതേ കോളേജിൽ തുടർ പഠനം ലഭ്യമാക്കുന്നതിനുവേണ്ടി സമർപ്പിച്ച പ്രത്യേക അപേക്ഷയിലാണ് വിസി യുടെ വിചിത്രമായ തീരുമാനം.

കാസർഗോഡ് ഗവൺമെൻറ് കോളേജിൽ മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും മറ്റ് അസാ ന്മാർഗ്ഗ പ്രവർത്തനങ്ങളും നടക്കുന്നതായ മുൻ പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രിൻസിപ്പലിനെ ശിക്ഷാ നടപടിയുടെ ഭാഗമായി കാസർഗോഡിൽ നിന്നും സ്ഥലം മാറ്റുന്നതിന് മുൻകൈയെടുത്ത അതേ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് സർവ്വകലാശാല സംസ്ഥാനത്ത് ആദ്യമായി പ്രവേശന ചട്ടം മാറ്റുന്നത്.

പിജി കോഴ്സുകളുടെ നിലവാരം തകർക്കുന്ന ഇത്തരം ചട്ടവിരുദ്ധ തീരുമാനങ്ങൾ സംസ്ഥാനത്തെ ഒരു സർവ്വകലാശാലമാത്രമായി രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൈക്കൊള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസം മന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്നും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *