സുപ്രീംകോടതിയെ വെല്ലുവിളിച്ച് സാങ്കേതിക സർവ്വകലാശാല;രജിസ്‌സ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

20/2/23

തിരുവനന്തപുരം :സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ
മുതൽ വിസി പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ: എം. എസ്. രാജശ്രീക്കും വിസിയോടൊപ്പം സ്ഥാനം നഷ്ടപ്പെട്ട പിവിസി, ഡോ: എസ്. അയ്യൂബിനും ഇന്ന് സർവകലാശാല ഔദ്യോഗിക യാത്രയയപ്പ് നൽകി

. ഇന്നുവരെ വൈസ് ചാൻസറായി തുടർ ന്നതായി
ആലേഖനം ചെയ്ത  മെമെന്റോ യൂണിവേഴ്സിറ്റിക്ക്‌ വേണ്ടി രജിസ്ട്രാർ മുൻ വിസി ക്കും പിവിസി ക്കും സമർപ്പിച്ചു.

സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും, ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അംഗത്വം നഷ്ടപെട്ട സിൻഡിക്കേറ്റ് അംഗം ഐ.സാജുവും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു. വൈസ് ചാൻസലർ ഡോ:സിസാ തോമസ് സർവ്വകലാശാലയിൽ ഉണ്ടായിരുന്നുവെങ്കിലും ചടങ്ങിൽനിന്ന്വിട്ടുനിന്നു.

സുപ്രീംകോടതി വിധിയെ തുടർന്ന് നാല് മാസം മുൻപ് പുറത്താക്കപ്പെട്ട വിസി ക്കും പിവിസിക്കും ഇന്ന് ഔദ്യോഗിക കാലാവധി അവസാനിച്ചതായി കാണിച്ച് യാത്രയപ്പ് നൽകിയ രജിസ്ട്രാറുടെ നടപടി സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും രജിസ്‌സ്ട്രാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *