ഡോ:സിസാ തോമസിന് പെൻഷനും കുടിശികയും രണ്ട് ആഴ്ചക്കുള്ളിൽ നൽകണം – ട്രിബൂണൽ.1 min read

 

തിരുവനന്തപുരം :മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുനൽ.

ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാന്സലർ ശ്രീമതി സിസാ തോമസിന് താത്കാലിക പെൻഷനും 2023 മുതലുള്ള കുടിശികയും നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനാലാണ് ഇന്ന് ഉത്തരവിട്ടത്.

സ്ഥിരം പെൻഷനും മറ്റ് സർവീസ് ആനുകൂല്യങ്ങളും ഇത്രയും നാൾ എന്ത്കൊണ്ട് നൽകിയില്ലെ ന്നതിന്റെ കാരണം കാണിച്ചുകൊണ്ട് ട്രിബൂനലിൽ മറുപടി ഫയൽ ചെയ്യാൻ സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രിബൂനൽ നിർദ്ദേ ശിച്ചു.

തനിക്കെതിരായുള്ള എല്ലാ നടപടികൾക്കും പിന്നിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണൽ സെക്രട്ടറിയായ സി. അജയൻ ആണെന്ന സിസാ തോമസിന്റെ ആരോപണത്തിന്റെ
അടിസ്ഥാനത്തിൽ അദ്ദേഹത്തെ വ്യക്തിപരമായി കേസിൽ എതിർ കക്ഷി ആയി ചേർത്താണ്‌ ഹർജ്ജി ഫയൽ ചെയ്തത്.
കോടതി സി അജയന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

2022 നവംബറിൽ ആണ് ഗവർണരുടെ ഉത്തരവ് പ്രകാരം സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസില റുടെ ചുമതല ഏറ്റെടുത്തത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചുവെ ങ്കിലും കോടതി സിസയുടെ നിയമനം ശരി വയ്ക്കുകയായിരുന്നു.

തുടർന്ന് സിസയ്ക്ക് എതിരെ അച്ചടക്കനടപടി യെടുക്കാനുള്ള സർക്കാർ നടത്തിയ ശ്രമം ഹൈക്കോടതി റദ്ദാ ക്കിയിരുന്നു. അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചുവെ ങ്കിലും സർക്കാരിന്റെ അപ്പീൽ ഹർജ്ജി കോടതി തള്ളിയിരുന്നു. എന്നിട്ടും സിസാ തോമസിന് പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയാറായില്ല

2023 ഓഗസ്റ്റിൽ താത്കാലിക പെൻഷൻ പാസ്സാക്കി കൊണ്ട് ഉത്തരവ് ഇറക്കിയെങ്കിലും തുകകൾ നൽകിയില്ല. ഈ സാഹചര്യത്തിലാ ണ് സിസാ തോമസ് ട്രിബ്യുനലിനെ സമീപിച്ചത്.

ഹർജിക്കാരിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *