ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം; മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ കേസ് , വിധി പ്രഖ്യാപിക്കാൻ ലോകയുക്തയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹജ്ജി ഇന്ന് ഹൈക്കോടതിയിൽ,വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ്ക്ക് പരാതി നൽകാൻ ഹർജ്ജിക്കാരന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം, കോടതി നിർദ്ദേശപ്രകാരം ഹർജ്ജിക്കാരൻ നാളെ ലോകയുക്തയെ സമീപിക്കും1 min read

23/3/23

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി
ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ, സമയ ബന്ധിതമായി വിധി പ്രഖ്യാപിക്കാൻ ലോകയുക്തയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്സ്.മണികുമാർ അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിക്കാൻ കൂടുതൽ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ്ക്ക് പരാതി സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹർജ്ജി ഏപ്രിൽ 3 ന് വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം നേമം സ്വദേശിയും കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ
R S. ശശികുമാറാണ്
ലോകയുക്ത രജിസ്ട്രാറെ എതിർകക്ഷിയാക്കി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹർജ്ജി ഫയൽ ചെയ്തത്.

2022 ഫെബ്രുവരി 5 ന് ലോകയുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജ്ജിയിന്മേലുള്ള
വാദത്തിനിടെ ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു.ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെ.റ്റി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്.

ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ നിലവിലെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.

ലോകയുക്ത ഭേദഗതി ഓർഡിനൻസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നേരത്തെ ഫയൽ ചെയ്തിരുന്ന ഹർജ്ജി,
ഭേദഗതി ഓർഡിനൻസ് തന്നെ ലാപ്സ് ആയത്തോടെ അസാധുവായിരുന്നു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജ്ജിയിൽ വാദം കേട്ടത്.

ആറുമാസത്തിനുള്ളിൽ ഹർജ്ജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും ഇതേവരെയും വിധി പറയുവാൻ ലോകായുക്ത തയ്യാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകയുക്തയ്ക്ക് നിർദ്ദേശം നൽകണനെന്നും ആവശ്യപെട്ടാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പക്കുമായി എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭ കുറിപ്പും കൂടാതെ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ
അയോഗ്യരാക്കണമെന്നുമാവശ്യപെട്ടായിരുന്നു 2018 ൽ ലോകയുക്തയിൽ പരാതി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *