ഇനി കണക്കൊന്നും പറയാനില്ലെന്ന് കെ ബി ഗണേഷ് കുമാർ, എല്ലാം നിർത്തിയെന്നും, കണക്കുകൾ ഉദ്യോഗസ്ഥർ പറയുമെന്നും മന്ത്രി1 min read

തിരുവനന്തപുരം :എല്ലാം മതിയാക്കിയതായി മന്ത്രി ഗണേഷ് കുമാർ.ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താല്‍പര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഒരാഴ്ച കൊണ്ട് മാധ്യമങ്ങള്‍ എല്ലാം നിർത്തിവച്ചു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാർ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ’- ഗണേഷ് കുമാർ പറഞ്ഞു.

സംസ്ഥാനത്തെ ഇ ബസ് സർവീസുകള്‍ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്‌ആർടിസി റിപ്പോർട്ട് മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സർവീസുകള്‍ ലാഭമാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതേ തുടർന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നലെ കെഎസ്‌ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റിപ്പോർട്ട് ചോർന്ന വിവരം പരാമർശിച്ച മന്ത്രി ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നല്‍കി. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

ഇ ബസുകളുടെ കളക്ഷനടക്കമുള്ള റിപ്പോർട്ട് മന്ത്രി കെഎസ്‌ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. സിഎംഡി ബിജു പ്രഭാകർ വിദേശത്തേക്ക് പോയതിനാല്‍ ജോയിന്റ് എംഡിയാണ് റിപ്പോർട്ട് നല്‍കിയത്. റിപ്പോർട്ട് സമർപ്പിക്കും മുനപാണ് വിവരങ്ങള്‍ പുറത്തുവന്നത്. കെഎസ്‌ആർടിസിയുടെ വാർഷിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായത്. ഇ ബസുകളുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വികെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് റിപ്പോർട്ട് പുറത്തായതും. ഇത് മന്ത്രിയെ ചൊടിപ്പിച്ചെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *