‘നവരാത്രി മഹോത്സവം”ലേഖനം.. പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ1 min read

നവരാത്രി മണ്ഡപത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന അദ്ധ്യാത്മിക പ്രാധാന്യമുള്ള ചടങ്ങാണ് നവരസ്ത്രി മഹോത്സവം. രാജാകീയ തലസ്ഥാനം പദ്മനാഭപുരത്തായിരുന്നസ്പ്പോൾ ഉത്സവം അവിടെ വെച്ചാണ് നടത്തിയിരുന്നത്. “തിന്മയുടെ മേൽ നന്മ നേടിയ “വിജയത്തിന്റെ പ്രതീകമെന്ന നിലയിലും ഈ ഉത്സവത്തിന് അതിരറ്റ പ്രാധാന്യമുണ്ട്. മാതൃത്വത്തിന്റെ മഹനീയതയും മാതൃഭവനയുടെ സങ്കല്പവും നവരാത്രിപൂജയിൽ അന്ദർഭവിച്ചിരിക്കുന്നു. ഭാരതത്തിന്റെ ഇതാരാഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് നവരാത്രി പൂജ ആഘോഷിക്കുന്നത്. കേരളത്തിലെ വിജയദശമി ബംഗാളിൽ ദുർഗാപൂജയാണ്. കർണാടകത്തിൽ ദാസ്രയും. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയുടെ കാലത്തു രാജധാനി പദ്മനാഭപുരത്തു ആയിരുന്നപ്പോൾ അവിടെവെച്ചായിരുന്നു നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചതെന്നു പറയപ്പെടുന്നു. കൊ :വ.972ഇൽ കാർത്തിക തിരുനാൾ ധർമരാജാവ് ഉത്സവം തിരുവനന്തപുരത്തേക്ക് മാറ്റി. അതിനു ശേഷം സ്വാതി തിരുനാൾ മഹാരാജാവ് 1014–ഇൽ പദ്മനാഭപുരത്തു വെച്ച് ഒരിക്കൽമാത്രം ആഘോഷം നടത്തിയിരുന്നതായി രേഖയുണ്ട്. ഒരു നവരാത്രി പൂജാദിനത്തിലാണ് ധർമരാജാവ് പദ്മനാഭപുരം കൊട്ടാരത്തിൽ വെച്ച് രാജാകേശവദാസന് ദിവനായി നീട്ടികൊടുത്ത്. കുമാരകോവിളിലെ കുമാരസ്വാമിക്കു വെളുത്തമ്പി ദളവ വെള്ളികുതിര നിർമിച്ചു നൽകിയത് നവരാത്രി പൂജാദിനത്തിലാണെന്നു പറയപ്പെടുന്നു. രാജാവ്വാഴ്ചക്കാലത്തു തിരുവിതാംകൂറിലെ ഒരു ഔദ്യോഗിക ചടങ്ങ് ആയിരുന്നു പൂജയെടുപ്പ്. രാജാവ്വാഴ്ച അവസാനിച്ചു ശേഷവും മഹാരാജാവ് അകമ്പടിയില്ലാതെ കാറിൽ പൂജപ്പുര മണ്ഡപത്തിൽ എത്തി പഴയ ചടങ്ങായ അസ്ത്രവിദ്യ നടത്തുന്നു. കൊട്ടാരത്തിലെ സരസ്വതി ദേവി,വേളിമാലയിലെ കുമാരസ്വാമി, ശുചീന്ദ്രം ക്ഷേത്രത്തിലെ മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ പദ്മനാഭപുരത്തുനിന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലെത്തിക്കുന്നു. പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് തസ്‌ലസ്ഥാനം മാറ്റിയശേഷമാണ് ഇപ്പോഴത്തെ രീതിയിൽ സരസ്വാതീദേവിയെ നവരാത്രിപൂജക്ക്‌ കോട്ടക്കകത്തു കൊണ്ടുവരുന്നത്. സരസ്വാതീവിഗ്രഹം പദ്മനാഭ പുരത്തുനിന്നും ആനപ്പുറത്തു കയറ്റുമ്പോൾ രാജാകീയ പ്രതിനിധിയെ അവിടെ പൂജിച്ചു വെച്ചിട്ടുള്ള “പള്ളിവാൾ “ഏൽപ്പിക്കുന്നു. ആ ഉദ്യോഗസ്ഥൻ ദേവീദേവന്മാരെ അനുഗമിക്കണം. തിരുവനന്തപുരത്തേതുന്ന സരസ്വാതീദേവിയുടെയും മറ്റു ദേവന്മാരുടെയും വിഗ്രഹം രാജാവ് നേരിട്ടുചെന്ന് സ്വീകരിക്കണം. രാജാകീയ ഉദ്യോഗസ്ഥൻ ‘പള്ളിവാൾ ‘മഹാരാജാവിനെ ഏൽപ്പിക്കുന്നു. ഒൻപതുദിവസം തന്ത്രി അവിടെ പൂജനടത്തുന്നു. അതോടെ കുമാരസ്വാമിയുടെയും മുന്നൂറ്റിനങ്ങയുടെയും വിഗ്രഹങ്ങൾ തിരിച്ചെഴുന്നേളത്തരംഭിക്കുന്നു. നവരാത്രി പൂജ അവസാനിക്കുന്ന ദിവസമാണ് രാജാകീയ ഘോഷയാത്ര. ഇരുപതോളം നെറ്റിപ്പാട്ടം കെട്ടിയ ആനകളും, മുന്നൂറോളം വരുന്ന അശ്വാരൂഡസേന, മൂവായിരത്തോളം വരുന്ന ആയുധമെന്തിയ സൈനികരും, ബാൻഡ് മേളവും രാജാവിന്റെയും, രാജാകീയ ഉദ്യോഗസ്ഥൻ മാരുടെയും വാഹനങൾ മായി അതി ഗംഭീരവും കമനീയവുമായ ഘോഷയാത്ര. വഴിയിൽ കാത്തു നിൽക്കുന്നവർക്കു മേത്തൻ മണി സ്ഥാപിച്ചിട്ടുള്ള കറിവേലിപ്പുര മാളികക്ക് സമീപം കാത്തു നിൽക്കുന്ന പാവപ്പെട്ടവർക്ക് വെള്ളിപ്പണം എറിഞ്ഞു കൊടുക്കുമായിരുന്നു. രാജാവിന് ദൃഷ്ടി ദോഷം വരാതിരിക്കാനാണ് ഇപ്രകാരംചെയ്തിരുന്നത്. രാജാകെര്യവേഷവിധാനങ്ങളുമായിയുള്ള എഴുന്നള്ളത് ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ രാജാധാനിയിൽ എത്തുമായിരുന്നു.

അനന്തപുരിയുടെ സാംസ്‌കാരിക — ആദ്ധ്യാത്മിക പ്രാഭാവം വിളിച്ചോതുന്നതായിരുന്നു നവരാത്രി മണ്ഡലത്തിലെ സരസ്വാസ്‌തീപൂജയും, സംഗീതോത്സവവും, ഘോഷയാത്രയും, പഴമയുടെ ആവർത്തനം പോലെ ഇന്നും നടന്നുവരുന്നു. രാജാവ് ഘോഷയാത്രക്ക് ഉപയോഗിച്ചിരുന്ന രഥം തിരുവനന്തപുരം മുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഒൻപതു ദിവസം നീണ്ടു നിന്നിരുന്ന നവരാതിയുത്സവം, സംഗീതകച്ചേരി, കഥകളി, ഒറ്റൻതുള്ളൽ, പണ്ഡിതസദസ്‌ എന്നിവയാൽ ഉന്നതനിലവാരം പുലർത്തുന്നതും ജനശ്രദ്ധ ആകർഷിക്കുന്നതിമായിരുന്നു. ആദ്യകാലങ്ങളിൽ മുല്ലമുട്ടുഭാഗവതർമാരുടെ വേദി ട്ടായിമാറുകയും ഏറെ സഹൃദയ ശ്രദ്ധ അർജിക്കുകയും ചെയ്തു. സംഗീത വിദ്വാന്മാർക്ക് തിരുവിതാംകൂർ “ആസ്ഥാന വിദ്വാൻ “എന്ന ബിരുദം മഹാരാജാവ് നൽകി ആദരിച്ചു പോന്നിരുന്നു. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതസദസ്സിൽ ഒന്നരമണിക്കൂറോളം സ്വാതി തിരുനാൾ രാഗാവിസ്തരത്തിനായി നീക്കിവെച്ചിരുന്നു. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങളെപ്പറ്റിയും നിഷ്‌ക്കർഷായുണ്ടായിരുന്നു. വ്യവസ്ഥ ലംഖിക്കൻ ആർക്കും അവകാശമുണ്ടായിരുന്നില്ല. രാജാഭരണകാലറ്റ് ആർഭദങ്ങൾ ഒന്നും ഇല്ലാതെ ഇന്നും ഒരു ചടങ്ങായി മാത്രം ഇന്നും നവരാത്രി മഹോത്സവം മുടങ്ങാതെ നടന്നുപോരുന്നു.

കടക്കാവൂർ പ്രേമചന്ദ്രൻ നായർ,

Leave a Reply

Your email address will not be published. Required fields are marked *