ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം: ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ഇടക്കാലഹർജ്ജിയുമായി ആർ. എസ്. ശശികുമാർ ലോകയുക്തയിൽ1 min read

4/9/23

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകാ യുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഎം ന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപ ലോകായുക്തമാർക്ക് ഹർജ്ജിയിൽ നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്നതിനാൽ വിധി പറയുന്നതിൽ നിന്നും ഉപലോകാ യുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷിദ്‌, ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് എന്നിവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാലഹർജ്ജി, സത്യ വാഗ്മൂലത്തോടൊപ്പം പരാതിക്കാരനായ ആർ.എസ്. ശശി കുമാർ ഇന്ന് ലോകായുക്തയിൽ ഫയൽ ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 11ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഹർജ്ജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്.

ദുരിതാശ്വാസനിധിയിൽ നിന്നും അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജ്ജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എംഎൽഎ യും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ അടുത്ത സുഹൃത്ത്ബന്ധമുണ്ടെന്ന വിവരം ഹർജ്ജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഹർജ്ജി ക്കാരന് ബോധ്യപ്പെട്ടതെന്നും, അദ്ദേഹത്തിൻറെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദം കേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹർജ്ജിയിൽ പറയുന്നു.

വിധിന്യായം പുറപ്പെടുവിക്കുന്നതിനു മുമ്പ്,നീതിന്യായ പീഠത്തിന്റെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുന്ന നടപടികൾ ലോകയുക്തയുടെ ശ്രദ്ധയിൽപെടുത്തുന്നതിനാണ് സത്യവാഗ്മൂലത്തോടൊപ്പം അഡ്വ: P. സുബൈർകുഞ്ഞ് മുഖേന ഇടക്കാല ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളതെന്ന് ഹർജ്ജിക്കാരൻ പറഞ്ഞു.ഗവർണർക്ക് നൽകിയ പരാതിയുടെ പകർപ്പും ഹർജ്ജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *