യുജിസി വ്യവസ്ഥ ലംഘിച്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമം:നിയമങ്ങൾ പുനഃ പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം1 min read

 

തിരുവനന്തപുരം :കോടതി ഉത്തരവ് പ്രകാരം തരംതാഴ്ത്തിയ സർക്കാർ കോളേജ് പ്രിൻസിപ്പൽമാരെ യുജിസി റെഗുലേഷന് വിരുദ്ധമായി വീണ്ടും പ്രിൻസിപ്പൽമാരായി നിമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു.

നിശ്ചിത യോഗ്യതകളിൽ ഇളവ് നൽകി പ്രിൻസിപ്പൽമാരായി നിയമിച്ചത് കൊണ്ട്, യോഗ്യതയില്ലാത്ത മറ്റ് അധ്യാപകരും പ്രിൻസിപ്പൽ പ്രമോഷന് വേണ്ടി രംഗത്തിറങ്ങും.

യൂജിസിയുടെ 2010 ലെ
റെഗുലേഷന് വിരുദ്ധമായി 2017 -18 കാലയളവിൽ സിപിഎം അധ്യാപക സംഘടന നേതാക്കന്മാർ ഉൾപ്പെടെ 12 പേരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനൽ റദ്ദാക്കിയിരുന്നു. ഇടത് സർക്കാർ കോളേജ് അധ്യാപക സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കെ. കെ. ദാമോദരൻ ഉൾപ്പെടെഉള്ളവർ അയോഗ്യരാണെന്നും തന്റെ പ്രിൻസിപ്പൽ പ്രൊമോഷൻ തടഞ്ഞതും ചോദ്യം ചെയ്ത് യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായിരുന്ന ഡോ: ബാബു ഹർജി ഫയൽ ചെയ്തപ്പോഴാണ് അയോഗ്യരായ 12 പേരും ട്രിബൂനൽ ഉത്തരവ് പ്രകാരം പുറത്തായത്.

യുജിസി 2010 റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മറ്റി രൂപീകരിച്ച് അധ്യാപകരുടെ യോഗ്യതകൾ പുന:പരിശോധിച്ച് ഹർ ജ്ജിക്കാരനുൾപ്പടെയുള്ളവരുടെ പ്രിൻസിപ്പൽ നിയമനത്തിൽ തീരുമാനം എടുക്കാനും ട്രൂബുനൽ ഉത്തരവിട്ടിരുന്നു.

. ട്രിബൂനലിൽ പരാതി നൽകിയിരുന്ന ഡോ: ബാബുവിന് 2017 മുതൽ മുൻകാലപ്രാബല്യത്തിൽ സാങ്കൽപ്പിക തസ്തികയിൽ പ്രിൻസിപ്പലായി പ്രമോഷൻ നൽകാനും ബാക്കിയുള്ളവരിൽ 7പേർക്ക് യുജിസി വ്യവസ്ഥയിൽ ഇളവ്നൽകി പ്രൊമോഷൻ നൽകാനുമാണ് സർക്കാർ ഉത്തരവ്.ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ വിദഗ്ധ സമിതിയെയാണ് യോഗ്യതകൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ചിരുന്നത്.

യൂ ജിസി വ്യവസ്ഥ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് യൂണിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡ് ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ യുജി, പിജി, വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ ഗൈഡ് ചെയ്ത അധ്യാപകരെ യൂണിവേഴ്സിറ്റി അംഗീകൃത ഗൈഡുകൾ ആണെന്ന് ദുർവ്യാഖ്യാനം ചെയ്താണ് നിയമന വ്യവസ്ഥകൾ അട്ടിമറിച്ച് ഏഴ് പേർക്ക് പ്രിൻസിപ്പൽ പ്രമോഷൻ നൽകിയിരിക്കുന്നത്.

രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിൽ,
യുജിസി യോഗ്യതയില്ലാത്ത അധ്യാപകരെ സർക്കാർ കോളേജ് പ്രിൻസിപ്പൽമാരായി നിയമിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *