നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി, രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി1 min read

6/7/23

തിരുവനന്തപുരം :നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപധികളോടെ അനുമതി. രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം,അന്വേഷണ പുരോഗതി മൂന്നാഴ്ച കൂടുമ്പോൾ അറിയിക്കണമെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.

കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് തുടരന്വേഷണ ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. ഒരു മന്ത്രിയും എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനറും മുന്‍ എല്‍ഡിഎഫ് എംഎല്‍എമാരും പ്രതിയായ കേസില്‍ വിചാരണ നീട്ടാനുള്ള നീക്കമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും തുടരന്വേഷണം ആവശ്യമാണെന്നുമാണ് പോലീസിന്റെ ആവശ്യം.
തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടത്.

തുടരന്വേഷണത്തിന് ഇഎസ് ബിജിമോളും ഗീതാഗോപിയും നല്‍കിയ ഹര്‍ജി അവര്‍ തന്നെ പിന്‍വലിച്ചിരുന്നു. ഇതാണ് അന്വേഷണ സംഘം തന്നെ മുന്നോട്ട് വെച്ചത്. സിജെഎം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജിയോട് പ്രതികരിച്ചത്. തുടരന്വേഷണത്തില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമല്ലേ അനബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷയില്‍ ഉടന്‍ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *