കേരളസർവകലാശാലയിൽ തടവുപുള്ളിയും ഗവേഷകൻ ?,ജയിലിൽ നിന്ന് പരോൾ കിട്ടാൻ പുതിയ തന്ത്രമെന്ന് ആക്ഷേപം,phd പ്രവേശനം തടയണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

4/3/23

തിരുവനന്തപുരം :മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാൻ സിപിഎം സിൻഡിക്കേറ്റിന്റെ പുതിയ തന്ത്രം.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്  കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒരു മുൻ എസ്എഫ്ഐ പ്രവർത്തകൻ കെ. ധനീഷിനാണ് PhD യ്ക്ക് ഗവേഷക രജിസ്ട്രേഷൻ നൽകാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത് . പ്രവേശനം സംബന്ധിച്ച മേൽനടപടികൾ കൈക്കൊള്ളാൻ കേരള സിണ്ടിക്കേറ്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

ഗവേഷണ രജിസ്ട്രേഷന്റെ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ ഗവേഷണകാലമായ അഞ്ച് വർഷവും പരോളിൽ പുറത്ത് നിൽക്കാനാവും.

ഇതേ രീതിയിൽ,കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളിൽ ഇറങ്ങി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയാണ്‌ ,രണ്ടു വർഷത്തെ എൽ.എൽ.എം പഠനം ധനീഷ് പൂർത്തിയാക്കിയത്.

തുടർന്ന് യൂജിസി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോൾ അനുവദിച്ചിരുന്നുവെങ്കിലും നെറ്റ് പരീക്ഷ വിജയിച്ചില്ല.

തുടർന്ന് ഈ വർഷത്തെ ‘കേരള’യുടെ ഗവേഷണ പ്രവേശനത്തിന് ധനീഷ് അപേക്ഷകനായിരുന്നു ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈ നായി അയക്കണമെ ന്നചട്ടം ലംഘിച്ചത്കൊണ്ട് ധനേഷിന്റെ രജിസ്ട്രേഷൻ സർവ്വകലാശാല തടഞ്ഞു വച്ചിരുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ജയിലിൽ സൗകര്യം ലഭിക്കാത്തതുകൊണ്ട് ഓൺ ലൈനായി അപേക്ഷിക്കാനായില്ല എന്ന് സർവകലാശാലയെ അറിയിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് പൂർണ്ണസമയ ഗവേഷകനാവില്ലെന്ന് സർവ്വകലാശാല ഉദ്യോഗസ്ഥർ കർശന നിലപാട് കൈകൊണ്ടുവെങ്കിലും അത് മറികടന്ന് സിൻ ഡിക്കേറ്റ് ഗവേഷണ പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.

ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോ ടെ യൂണിവേഴ്സിറ്റിയുടെ പ്രതിമാസ ഫെല്ലോഷിപ്പിനും ധനീഷ് അർഹനാവും.

കണ്ണൂറിന് പകരം കേരളയിൽ ഗവേഷണ പഠനം തുടരാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു.

അപേക്ഷകന്റെ ഗവേഷണപ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസ് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് ഗവേഷണ സൗകര്യം ഒരു ക്കി കൊടുക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുവാൻ കാരണമാകുമെന്നും,
ഇയാളുടെ PhD പ്രവേശന നടപടികൾ റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വൈസ് ചാൻസറിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *