സുരക്ഷ, മറ്റ് ഓൺലൈൻ ടാക്സി സർവീസ്ചാർജിനെക്കാൾ കുറവ്, ഒട്ടേറെ പ്രത്യേകതകളുമായി സർക്കാരിന്റെ കേരള സവാരിക്ക് തുടക്കം1 min read

17/8/22

തിരുവനന്തപുരം :സർക്കാരിന്റെ സ്വന്തം സവാരിക്ക്ഇന്ന്തുടക്കമാകും.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും.

പൊതുവെ ഓണ്‍ലൈന്‍ ടാക്സി മേഖല നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കമ്പനികൾ ആണ്. ആ മേഖലയിലേക്കാണ് സര്‍ക്കാര്‍ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരിയുമായെത്തുന്നത് എന്നതാണ് പ്രത്യേകത.

”മോട്ടോര്‍ തൊഴിലാളികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ക്കൊരു കൈത്താങ്ങ് എന്ന നിലയില്‍ ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത നിരക്ക് ലഭിക്കാത്ത സാഹചര്യം തൊഴിലാളികള്‍ക്ക് പലപ്പോഴും ഉണ്ടാകുന്നുണ്ട്. യാത്രക്കാര്‍ക്കാകട്ടെ കൂടിയ നിരക്ക് നല്‍കേണ്ടിയും വരുന്നു” – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ആളുകള്‍ക്കിഷ്ടം ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളോടാണ്. കാരണം തങ്ങള്‍ ഉള്ളിടത്തേക്ക് വണ്ടികള്‍ വരുന്നു എന്നത് തന്നെ. സര്‍വ മേഖലകളിലും ആധുനികവല്‍ക്കരണം നടന്നുവരികയാണ്. മോട്ടോര്‍ തൊഴിലാളികളും ഈ മാറ്റത്തിന്റെ ഭാഗമാകുന്നു.

നിലവിലെ സംവിധാനങ്ങളില്‍ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന നിരക്കും തമ്മില്‍ 20 മുതല്‍ 30 ശതമാനം വരെ വ്യത്യാസമുണ്ട് എന്നാണ് നിഗമനം. എന്നാല്‍ സര്‍വീസുകള്‍ കൂടുതല്‍ ലഭിക്കുന്നത് കൊണ്ട് നഷ്ടം സഹിച്ചും തുടരാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുകയാണ്.

ചാര്‍ജുകള്‍ക്ക് സീസണല്‍ മാറ്റം എന്നത് ഒരു ചൂഷണമാണ്. കേരള സവാരിയില്‍ ഒറ്റ നിരക്കെ ഉണ്ടാകൂ. സര്‍വീസ് ചാര്‍ജ് എട്ട് ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളേക്കാള്‍കുറവാണ്.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്സ് നല്‍കാനും മറ്റുമായി ഉപയോഗപ്പെടുത്തും.

സുരക്ഷയാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി കേരള സവാരിയില്‍ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഡ്രൈവറുടെ രജിസ്ട്രേഷന്‍ മുതല്‍ ഈ കരുതലുണ്ടാവും. ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മികച്ച പരിശീലനമാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്.

കൂടാതെ കേരള സവാരി ആപ്പില്‍ ഒരു പാനിക് ബട്ടണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നം ഉണ്ടെങ്കില്‍ ഡ്രൈവര്‍ക്കോ യാത്രക്കാര്‍ക്കോ പരസ്പരം അറിയാതെ തന്നെ പാനിക് ബട്ടണ്‍ അമര്‍ത്താം. പൊലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍വാഹന വകുപ്പ് സംവിധാനങ്ങളെ ബന്ധപ്പെടാന്‍ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ കഴിയും.

വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജി പി എസ് ഘട്ടം ഘട്ടമായി ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍സെന്ററും ഇതിന്റെ ഭാഗമാകും.

തിരുവനന്തപുരം നാഗരസഭാ പരിധിയില്‍ ആണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. താമസിയാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 500 ഓട്ടോ -ടാക്സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഡ്രൈവര്‍മാരെ ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന തലത്തിലേക്ക് കൂടി മാറ്റാനുള്ള പരിശീലനവും നല്‍കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമാകുന്ന വാഹനത്തിന്റെ ഓയില്‍, വാഹന ഇന്‍ഷുറന്‍സ്, ടയര്‍, ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കാര്യം ആലോചനയില്‍ ഉണ്ട് . യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ്, ആക്സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.

വാഹനങ്ങളില്‍ പരസ്യം നല്‍കി വരുമാന വര്‍ധന ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവര്‍മാര്‍ക്ക്നല്‍കും.Light and art

തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായം നല്‍കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *